ഓയൂര്‍ : വെളിയം മാവിള ജങ്ഷന് സമീപം രണ്ട് മാരുതി കാറുകളും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ബുധനാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു. സംഭവം. കൊട്ടാരക്കര ഭാഗത്ത് നിന്നും അമിത വേഗത്തില്‍ വന്ന കാര്‍ മാവിള വളവില്‍വെച്ച് എതിര്‍ദിശയില്‍ വന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച ശേഷം മറ്റൊരു മാരുതി കാറില്‍ ഇടിക്കുകയായിരുന്നു.
സാരമായിപരിക്കേറ്റ ബൈക്ക് യാത്രികനായ പളളിമണ്‍, പ്രണവത്തില്‍ പ്രദീപ് ( 41) നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കിയിലുള്ള ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപകനായ പ്രദീപ് ജോലിക്കായി ഇടുക്കിയിലേക്ക് ബൈക്കില്‍പോകുന്ന വഴിക്ക് മരുതമണ്‍പള്ളി സ്വദേശിയായ ഷാജി എന്നയാള്‍ ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് വെളിയം ഓടനാവട്ടം റൂട്ടില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പൂയപ്പള്ളി എസ്.ഐ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ പോലീസ് കേസെടുത്തു.