സിബിഎസ്ഇ മൂല്യനിർണയ വിവാദം : പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : സിബിഎസ്ഇ മൂല്യനിർണയ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമർശനങ്ങളുമായി കോൺഗ്രസ്. പരീക്ഷാ നടത്തിപ്പിലുണ്ടായ വീഴ്ചകളുടെ ഉത്തരവാദിത്വത്തിൽ നിന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന് ഒഴിഞ്ഞുമാറാനാവില്ലെന്നും, ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നത് വെറും “ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ” മാത്രമാണെന്നും കോൺഗ്രസ് ആരോപിച്ചു. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളുടെ പൂർണ്ണ ഉത്തരവാദിത്വം വിദ്യാഭ്യാസ മന്ത്രാലയത്തിനാണെന്നും, എന്നാൽ പ്രധാനമന്ത്രി വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കുകയാണെന്നുമാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം. അഴിമതി ആരോപിക്കപ്പെടുന്ന കമ്പനിക്ക് കരാർ നൽകിയത് വിദ്യാഭ്യാസ മന്ത്രിയുടെയും കേന്ദ്ര സർക്കാരിന്റെയും നേതൃത്വത്തിലാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിബിഎസ്ഇ ചെയർമാൻ രാഹുൽ സിങ്ങിനെയും സെക്രട്ടറി ഹിമാൻഷി ഗുപ്തയെയും സ്ഥാനത്തുനിന്നും മാറ്റിയിരുന്നു. പകരം ലോകണ്ടെ പ്രശാന്ത് സീതാറാമിനെ പുതിയ ചെയർപേഴ്‌സണായും വരുൺ ഭരദ്വാജിനെ പുതിയ സെക്രട്ടറിയായും കേന്ദ്ര സർക്കാർ നിയമിച്ചു. എന്നാൽ വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്ന ആവശ്യത്തിൽ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ഉറച്ചുനിൽക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണ്ഡല പുനർനിർണയ ബില്ലിൽ ആശങ്ക; പ്രധാനമന്ത്രിക്ക് കത്തുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്...

രക്തം വാർന്ന് കിടന്നിട്ടും ആരും രക്ഷിച്ചില്ല; പൊലീസ് ബൂത്തിന് മുന്നിൽ യുവാവിന് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ പിങ്ക് പൊലീസ് ബൂത്തിന് പുറത്ത് 22 വയസ്സുകാരൻ...

പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷാ തീയതി ജൂലൈ 20 വരെ...

0
തിരുവനന്തപുരം: ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍കാര്‍ഡുകള്‍...

150 കോടിയുടെ സ്വത്തിനായി പിതാവിന്റെ ജീവനെടുത്തു ; മകൻ അറസ്റ്റിൽ

0
ഗാസിയാബാദ്:സ്വത്തിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പിതാവിനെ മകന്‍ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ മോദിനഗറില്‍...