അച്ഛനമ്മമാരുടെ ജനനസ്ഥലം കൂടി എൻപിആറിൽ രേഖപ്പെടുത്തണമെന്ന നിബന്ധനയുമായി കേന്ദ്രം മുന്നോട്ട്‌

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി  : അച്ഛനമ്മമാരുടെ ജനനസ്ഥലം കൂടി ദേശീയ പൗരത്വ രജിസ്റ്ററിൽ (എൻപിആർ) രേഖപ്പെടുത്തണമെന്ന നിബന്ധനയുമായി കേന്ദ്രം മുന്നോട്ട്‌. എൻപിആറിന്റെ കരടുഫോമിൽ ഇക്കാര്യം ചോദിക്കുന്നുണ്ട്. കരടുഫോം ഉപയോഗപ്പെടുത്തി 74 ജില്ലയിൽനിന്നായി 30 ലക്ഷംപേരുടെ വിവരം ഇതിനകം ശേഖരിച്ചു. പരീക്ഷണപ്രക്രിയയിൽ പങ്കെടുത്തവർ ആരും വിവരം കൈമാറുന്നതിനോട് വിയോജിച്ചില്ലെന്നും അതിനാല്‍ ശരിപ്പകര്‍പ്പിലും ഈ ചോദ്യങ്ങള്‍ ഉണ്ടാകുമെന്നും ആഭ്യന്തരമന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.

മോഡി സർക്കാർ തയ്യാറാക്കിയ കരട്‌ എൻപിആർ ഫോമിൽ സാധാരണയായുള്ള 15 വ്യക്തിവിവരത്തിനു പുറമെ‌ അച്ഛനമ്മമാരുടെ ജനനസ്ഥലം, അവസാനം താമസിച്ച സ്ഥലം, ആധാർ നമ്പർ, വോട്ടർ തിരിച്ചറിയൽ കാർഡ്‌, മൊബൈൽ ഫോൺ, ഡ്രൈവിങ്‌ ലൈസൻസ്‌ എന്നിവകൂടി നല്‍കണം.

ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ്‌ എൻപിആർ എന്ന ആശങ്ക നിലനിൽക്കെയാണ്‌ കേന്ദ്രം കൂടുതൽ വിവരം തേടുന്നത്. 2010ൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്താണ്‌ ആദ്യമായി എൻപിആർ നടപ്പാക്കിയത്‌. 2015ൽ മോഡി സർക്കാർ എൻപിആർ പരിഷ്‌കരിച്ചു. ഇപ്പോൾ 2020 സെൻസസിനൊപ്പം എൻപിആർ പുതുക്കാനാണ്‌ തീരുമാനം.

ദേശീയ പൗരത്വനിയമത്തിൽ 2003ൽ വാജ്‌പേയി സർക്കാർ കൊണ്ടുവന്ന ഭേദഗതികളുടെ ഭാഗമായി പുറപ്പെടുവിച്ച ചട്ടങ്ങളിൽ എൻപിആർ വിവരങ്ങൾ ഉപയോഗപ്പെടുത്തി എൻസിആർ തയ്യാറാക്കുമെന്ന്‌ വ്യക്തമാക്കിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...