Tuesday, December 17, 2024 3:02 pm

അച്ഛനമ്മമാരുടെ ജനനസ്ഥലം കൂടി എൻപിആറിൽ രേഖപ്പെടുത്തണമെന്ന നിബന്ധനയുമായി കേന്ദ്രം മുന്നോട്ട്‌

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി  : അച്ഛനമ്മമാരുടെ ജനനസ്ഥലം കൂടി ദേശീയ പൗരത്വ രജിസ്റ്ററിൽ (എൻപിആർ) രേഖപ്പെടുത്തണമെന്ന നിബന്ധനയുമായി കേന്ദ്രം മുന്നോട്ട്‌. എൻപിആറിന്റെ കരടുഫോമിൽ ഇക്കാര്യം ചോദിക്കുന്നുണ്ട്. കരടുഫോം ഉപയോഗപ്പെടുത്തി 74 ജില്ലയിൽനിന്നായി 30 ലക്ഷംപേരുടെ വിവരം ഇതിനകം ശേഖരിച്ചു. പരീക്ഷണപ്രക്രിയയിൽ പങ്കെടുത്തവർ ആരും വിവരം കൈമാറുന്നതിനോട് വിയോജിച്ചില്ലെന്നും അതിനാല്‍ ശരിപ്പകര്‍പ്പിലും ഈ ചോദ്യങ്ങള്‍ ഉണ്ടാകുമെന്നും ആഭ്യന്തരമന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.

മോഡി സർക്കാർ തയ്യാറാക്കിയ കരട്‌ എൻപിആർ ഫോമിൽ സാധാരണയായുള്ള 15 വ്യക്തിവിവരത്തിനു പുറമെ‌ അച്ഛനമ്മമാരുടെ ജനനസ്ഥലം, അവസാനം താമസിച്ച സ്ഥലം, ആധാർ നമ്പർ, വോട്ടർ തിരിച്ചറിയൽ കാർഡ്‌, മൊബൈൽ ഫോൺ, ഡ്രൈവിങ്‌ ലൈസൻസ്‌ എന്നിവകൂടി നല്‍കണം.

ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ്‌ എൻപിആർ എന്ന ആശങ്ക നിലനിൽക്കെയാണ്‌ കേന്ദ്രം കൂടുതൽ വിവരം തേടുന്നത്. 2010ൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്താണ്‌ ആദ്യമായി എൻപിആർ നടപ്പാക്കിയത്‌. 2015ൽ മോഡി സർക്കാർ എൻപിആർ പരിഷ്‌കരിച്ചു. ഇപ്പോൾ 2020 സെൻസസിനൊപ്പം എൻപിആർ പുതുക്കാനാണ്‌ തീരുമാനം.

ദേശീയ പൗരത്വനിയമത്തിൽ 2003ൽ വാജ്‌പേയി സർക്കാർ കൊണ്ടുവന്ന ഭേദഗതികളുടെ ഭാഗമായി പുറപ്പെടുവിച്ച ചട്ടങ്ങളിൽ എൻപിആർ വിവരങ്ങൾ ഉപയോഗപ്പെടുത്തി എൻസിആർ തയ്യാറാക്കുമെന്ന്‌ വ്യക്തമാക്കിയിരുന്നു.

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

0
കോന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വീണ്ടും അപകടം. കോന്നി...

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

0
മലപ്പുറം: മലപ്പുറം പൂക്കോട്ട് പാടത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കിണറ്റിൽ മരിച്ച...

ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ വായ്പ : 35.77 ലക്ഷം രൂപ സബ്സിഡി നൽകി : മന്ത്രി...

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മുഖേന സ്വയംതൊഴിൽ വായ്പയെടുത്ത്...

മുല്ലപ്പൂ തൊട്ടാല്‍ പൊള്ളും ; 6000 കടന്നു

0
പത്തനംതിട്ട : ഫിൻജാൽ ചുഴലിക്കാറ്റിലും കനത്തമഴയിലും വ്യാപക കൃഷിനാശം സംഭവിച്ചതോടെ...