റബ്ബര്‍ കയറ്റുമതിക്കാർക്ക് കേന്ദ്ര സർക്കാർ ഇൻസെന്റീവ് പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : റബ്ബര്‍ കയറ്റുമതിക്കാർക്ക് കേന്ദ്ര സർക്കാർ ഇൻസെന്റീവ് പ്രഖ്യാപിച്ചു. ഒരു കിലോ റബർ കയറ്റുമതി ചെയ്യുമ്പോൾ 5 രൂപ ഇൻസെന്റീവ് ലഭിക്കും. കയറ്റുമതി രാജ്യത്ത് റബ്ബർ വിലവർധനവിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. കോട്ടയത്ത് ചേർന്ന റബർ ബോർഡ് മീറ്റിംഗിലാണ് തീരുമാനം അറിയിച്ചത്. യോഗ തീരുമാനം ആശ്വാസകരമെന്ന് കയറ്റുമതികാർ പ്രതികരിച്ചു. ഷീറ്റ് റബറിനാണ് കിലോയ്ക്ക് 5 രൂപ ഇൻസൻറ്റീവ് പ്രഖ്യാപിച്ചിരിക്കുന്നത്. 40 ടൺ വരെ കയറ്റുമതി ചെയ്യുന്നവർക്ക് 2 ലക്ഷം രൂപാ ഇൻസന്റീവ് ലഭിക്കും. ഈ തീരുമാനം കയറ്റുമതിക്കാരെ റബർ ബോർഡ് അറിയിച്ചു. അന്താരാഷ്ട്ര വിപണിയിൽ വില വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി. റബർ ബോർഡ് മീറ്റിംഗിൽ 30 പേർ പങ്കെടുത്തു.

കയറ്റുമതിക്കാരുമായും ഡീലേഴ്‌സുമായും റബർബോർഡ് ചർച്ച നടത്തി. ഉൽപ്പാദന കുറവ് വലിയ ആശങ്ക ഉണ്ടാക്കുന്നതായി കയറ്റുമതിക്കാർ പറഞ്ഞു. ജൂൺ മാസം വരെയാണ് ഷീറ്റ് റബറിന് കിലോയ്ക്ക് 5 രൂപ ഇൻസന്റീവ് പ്രഖ്യാപിച്ചത്. ആര്‍എസ്എസ് 1 മുതൽ ആര്‍എസ്എസ് 4 വരെ ഉൽപ്പന്നങ്ങൾക്ക് ഇൻസ്റ്റീവ് ലഭിക്കും. ക്രൂഡ് ഓയിൽ വിലയും കാലാവസ്ഥയും റബർ വില ഉയരാൻ കാരണമായിട്ടുണ്ട്. വരുന്ന രണ്ട് വർഷത്തേക്ക് കർഷകർക്ക് സബ്സിഡി സ്കീമുകളും കൊണ്ടുവരും. റബ്ബറിനെ കാർഷിക ഉൽപ്പന്നമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും സർക്കാർ ആവശ്യപ്പെട്ടാൽ വിവരങ്ങൾ കൈമാറുമെന്നും റബ്ബര്‍ ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...