ചങ്ങനാശ്ശേരിയില്‍ പുതിയ ബസ് ടെര്‍മിനല്‍ നിര്‍മ്മാണം ഫെബ്രുവരിയില്‍ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരിയില്‍ പുതിയ ബസ് ടെര്‍മിനല്‍ നിര്‍മ്മാണം ഫെബ്രുവരിയില്‍ ആരംഭിക്കും. അമ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള എം സി റോഡിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കെഎസ്‌ആര്‍ടിസി കെട്ടിടം പൊളിച്ചു പണിയുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. നിലവിലുളള കെട്ടിടം യാത്രക്കാര്‍ക്ക് ബസില്‍ കയറുന്നതിനും ബസുകള്‍ക്ക് കടന്നു പോകുന്നതിനുള്ള അസൗകര്യം സ്യഷ്ടിക്കുന്നുണ്ട്. ഏറെ നാളായി കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചു നീക്കി പുതിയതായി ബസ് ടെര്‍മിനല്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിട്ട്.

ഇതിന് പരിഹാരമായിട്ടാണ് പുതിയ രണ്ടു നില കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതിയായിട്ടുള്ളത്. പഴയ കെട്ടിടം ഫെബ്രുവരിയില്‍ പൊളിച്ചുനീക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരുന്നു. കെഎസ്‌ആര്‍ടിസി പുതിയ ബസ് ടെര്‍മിനലിന് ഭരണാനുമതി 35500 ചതുരശ്രയടി ഡ്രൈവിംഗ് യാര്‍ഡും 18000 ചതുരശ്രഅടി കെട്ടിടസമുച്ചയം കഫ്റ്റീരിയ- ശീതീകരിച്ച വിശ്രമമുറി- ക്ലോക്ക് റൂം- ടേക്ക് ബ്രേക്ക് തുടങ്ങിയ സൗകര്യങ്ങള്‍ .

നിര്‍മ്മാണം 18 മാസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സ്വകാര്യ വാഹന പാര്‍ക്കിംഗ് സൗകര്യവും ക്രമീകരിക്കുന്നുണ്ട്. എംഎല്‍എ ഫണ്ടില്‍ നിന്നുള്ള അഞ്ചുകോടി 15 ലക്ഷം രൂപ ചെലവഴിയാണ് നിര്‍മ്മാണം നടത്തുന്നത്. ഭരണാനുമതിയില്‍ നിര്‍ദേശിച്ചപോലെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ എച്ച്‌എല്‍എ ലൈഫ് കെയര്‍ ലിമിറ്റഡിന് കെഎസ്‌ആര്‍ടിസി ഇതിനോടകം നിര്‍മ്മാണ ചുമതല നല്‍കിയിട്ടുണ്ട്. ഇതിന് എത്രയും പെട്ടെന്ന് തന്നെ സാങ്കേതികാനുമതി ലഭ്യമാക്കണമെന്ന് കെഎസ്‌ആര്‍ടിസി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു.

35500 ചതുരശ്രയടി ഡ്രൈവിംഗ് യാര്‍ഡും 18000 ചതുരശ്രഅടി കെട്ടിടസമുച്ചയം ഉള്‍പ്പെടുന്നതാണ് പുതിയ ബസ് ടെര്‍മിനല്‍. സ്റ്റേഷന്‍ മാസ്റ്റര്‍ റൂം, കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ റൂം, പോലീസ് എയ്ഡ് പോസ്റ്റ്, ഫസ്റ്റ് എയ്ഡ് റൂം, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ശൗചാലയ സൗകര്യങ്ങളോടുകൂടിയ വിശ്രമമുറി, റിസര്‍വേഷന്‍ ഓഫീസ്, എന്‍ക്വയറി ഓഫീസ്, ഭിന്നശേഷിക്കാര്‍ക്കുള്ള ശൗചാലയങ്ങള്‍ തുടങ്ങിയവ താഴത്തെ നിലയിലും, കഫ്റ്റീരിയ ശീതീകരിച്ച വിശ്രമമുറി, ക്ലോക്ക് റൂം, ടേക്ക് ബ്രേക്ക്, തുടങ്ങിയ സൗകര്യങ്ങള്‍ മുകളിലത്തെ നിലകളിലും സജ്ജമാക്കും. ദീര്‍ഘദൂര ബസുകള്‍ക്കും ഹൃസ്വദൂര ബസ്സുകള്‍ക്കും പ്രത്യേകം പാര്‍ക്കിംഗ് ഏരിയ ഉണ്ടാകും.

നഗരത്തിലെ പാര്‍ക്കിംഗ് പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരമായി എംസി റോഡിനോട് ചേര്‍ന്ന് സ്വകാര്യ വാഹന പാര്‍ക്കിംഗ് സൗകര്യവും വിഭാവനം ചെയ്തിട്ടുണ്ട്. നിലവിലുള്ള പെട്രോള്‍ പമ്പ് അവിടെ നിന്നും മാറ്റി ഭാവിയില്‍ പൊതുജനങ്ങള്‍ കൂടി ഉപയോഗിക്കാന്‍ പ്രത്യേക സ്ഥലം കരുതിയിട്ടുണ്ട്. ജനങ്ങളുടെ പൊതുവായ ആവശ്യം പരിഗണിച്ചു ഹൈടെക് മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സിസ്റ്റം കൂടി രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തും.

ജീര്‍ണാവസ്ഥയിലും അപകടത്തില്‍ ഉള്ളതുമായ നിലവിലുള്ള കെട്ടിടം പൊളിച്ച്‌ മാറ്റിയതിനുശേഷം ആയിരിക്കും പുതിയ ടെര്‍മിനല്‍ പണിയുന്നത്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ താല്‍ക്കാലിക കാത്തിരിപ്പുകേന്ദ്രം തയ്യാറാക്കിയ ശേഷമായിരിക്കും പഴയ കെട്ടിടംപൊളിച്ചു മാറ്റുക. മികച്ച സൗകര്യങ്ങളോടെയുള്ള ബസ് സ്റ്റാന്റ് പൂര്‍ത്തിയാകുന്നതോടെ യത്രക്കാരുടെ പ്രശ്‌നത്തിന് പരിഹാരമാകും

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ…?’ ; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

0
തിരുവനന്തപുരം : സിഎംആര്‍എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസുമായി ബന്ധപ്പെട്ട്...

ബജറ്റ് പ്രഖ്യാപനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ

0
കൊച്ചി : സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 50 ശതമാനം ത്രൈമാസ നികുതി...

മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു

0
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു. കലാകൗമുദി എഡിറ്ററായിരുന്നു. കേരള...

ട്രോളിങ് നിരോധനം : മീന്‍വില ഇരട്ടിയായി

0
കൊച്ചി : ട്രോളിങ് നിരോധനം തുടങ്ങി ഒരാഴ്ചക്കിടെ മീന്‍വില കുതിക്കുന്നു. മത്തി,...