ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് കൊച്ചുവേളിയിലേക്ക് മാറ്റി ; ആശങ്കയുമായി സ്ഥിരം യാത്രക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചെന്നൈ – തിരുവനന്തപുരം സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് കൊച്ചുവേളിയിലേക്ക് മാറ്റിയ തീരുമാനത്തിൽ ആശങ്കയുമായി യാത്രക്കാർ. മൂന്നാഴ്ചയിലേക്കാണ് മാറ്റമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇത് സ്ഥിരമാക്കാനുള്ള പദ്ധതിയാണോയെന്ന് സംശയമുണ്ടെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് റെയിൽ ആരോപിച്ചു. പ്രതിദിന ട്രെയിനുകളിൽ രാവിലെ എട്ട് മണിക്ക് മുമ്പ് തന്നെ തിരുവനന്തപുരം സെൻട്രലിൽ എത്തുന്ന 12695 ചെന്നൈ – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ദീർഘദൂര യാത്രക്കാർക്കും പ്രതിദിന യാത്രക്കാർക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു. രാവിലെ എട്ട് മണി മുതൽ ജോലിയിൽ പ്രവേശിക്കേണ്ട സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, കേന്ദ്ര സർക്കാർ ജീവനക്കാർ, ആശുപത്രി ജീവനക്കാർ, കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഈ ട്രെയിനിനെയാണ്.

സർക്കാർ ജീവനക്കാരടക്കം നിരവധി സീസൺ ടിക്കറ്റ് യാത്രികർക്കും ഈ ട്രെയിൻ വളരെ സൗകര്യപ്രദമായിരുന്നു. ഇതിനിടെ ജൂലയ് രണ്ടാം തീയ്യതി മുതൽ ഏഴാം തീയ്യതി വരെ ഒരാഴ്ചത്തേക്ക് ഈ ട്രെയിനിന്റെ സർവീസ് കൊച്ചുവേളി വരെയാക്കി ചുരുക്കിയിരുന്നു. ഇത് സ്ഥിരമായി ആശ്രയിച്ചിരുന്നവർക്ക് അപ്രതീക്ഷിത തിരിച്ചടിയായി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനെ ആശ്രയിച്ചിരുന്നവർ കൊച്ചുവേളിയിൽ നിന്ന് ബസിൽ കയറേണ്ടി വന്നു. റോഡിലെ ഗതാഗതക്കുരുക്ക് കാരണം ജോലി സ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമയത്ത് എത്താൻ കഴിയാതെ വരുന്ന സാഹചര്യമുണ്ടായെന്ന് യാത്രക്കാർ പറഞ്ഞു. എന്നാൽ ജൂലൈ 19 മുതൽ ഓഗസ്റ്റ് 9 വരെ വീണ്ടും ഇതേ ട്രെയിൻ കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കുമെന്ന റെയിൽവേയുടെ പ്രഖ്യാപനം വീണ്ടും യാത്രക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

വൈകുന്നേരങ്ങളിൽ സ്ഥിതി അതീവഗുരുതരമായിരിക്കുമെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു. ഉച്ചയ്ക്ക് മൂന്ന് മണിക്കുള്ള ചെന്നെ മെയിൽ പോയതിനു ശേഷം 5.45 നുള്ള വഞ്ചിനാടാണ് കോട്ടയം വഴി ഒരു പ്രതിദിന വണ്ടിയുള്ളത്. ഓഫീസ് സമയത്തിനു ശേഷം കൊച്ചുവേളിയിൽ എത്താൻ മതിയായ യാത്രാ സൗകര്യത്തിന്റെ അഭാവത്തിൽ ചെന്നെ സൂപ്പർ ഫാസ്റ്റിനെ ആശ്രയിച്ചിരുന്ന യാത്രക്കാർ കുടി ഇനി ഇന്റർസിറ്റി, വഞ്ചിനാട് തുടങ്ങിയ വണ്ടികളെ ആശ്രയിക്കുകയും അവയിൽതിരക്ക് വർദ്ധിക്കുകയും യാത്ര ദുഷ്കരമാക്കുകയും ചെയ്യുമെന്നാണ് ആശങ്ക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...