വി.ഡി സതീശൻ മുഖ്യമന്ത്രി ; വിവരമറിഞ്ഞയുടൻ ആദ്യം വിളിച്ചത് പാണക്കാട് തങ്ങളെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വി.ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത വിവരം പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം ആദ്യം വിളിച്ചത് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ. മുഖ്യമന്ത്രിയാകുന്നു എന്ന ഔദ്യോഗിക വിവരം ലഭിച്ച ഉടൻ തന്നെ സതീശൻ തങ്ങളെ ഫോണിൽ വിളിച്ച് തന്റെ സന്തോഷവും നന്ദിയും അറിയിച്ചു. ഈ തീരുമാനത്തിലേക്ക് നയിച്ചതിൽ മുസ്ലിം ലീഗ് സ്വീകരിച്ച ഉറച്ച നിലപാട് ഏറ്റവും നിർണായകമായ ഘടകമായി മാറി. വി.ഡി സതീശന് അനുകൂലമായ പൊതുജനവികാരം കണക്കിലെടുക്കണമെന്ന് ലീഗ് തുടക്കം മുതൽ തന്നെ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു.

കർണാടകയിൽ നിന്നുള്ള മന്ത്രിമാർ ഉൾപ്പെടെയുള്ള ഹൈക്കമാൻഡ് ദൂതന്മാരും പ്രവാസി വ്യവസായ പ്രമുഖരും വഴി ലീഗ് നേതൃത്വത്തെ സ്വാധീനിക്കാൻ വിവിധ തരത്തിലുള്ള അനുനയ നീക്കങ്ങൾ നടന്നുവെങ്കിലും പാണക്കാട് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. യു.ഡി.എഫിനെ നയിച്ചതിൽ സതീശനുള്ള പങ്കും, പാർട്ടി ഭേദമന്യേ ജനങ്ങൾക്കിടയിൽ അദ്ദേഹത്തിനുള്ള സ്വാധീനവുമാണ് ലീഗ് പ്രധാനമായും ഉയർത്തിക്കാട്ടിയത്. എം.എൽ.എമാരുടെ എണ്ണത്തിൽ മറ്റു ചില പേരുകൾക്ക് മുൻഗണന ലഭിച്ചേക്കാമെന്നിരിക്കെയാണ് ജനവികാരം മാനിക്കണമെന്ന ലീഗിന്റെ കർശന നിലപാട് ഹൈക്കമാൻഡിനെ സതീശനിലേക്ക് എത്തിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി: സംസ്ഥാന നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ട്: CPIM കേന്ദ്ര കമ്മിറ്റി

0
ന്യൂഡൽഹി: കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ വീഴ്ചകളുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വവും ഏറ്റെടുക്കണമെന്ന്...

എം.ടി.സി ബസുകളുടെ നിറം വിജയ്‌യുടെ പാർട്ടി പതാകയ്ക്ക് സമാനമെന്ന് ആക്ഷേപം; വിമർശനവുമായി സോഷ്യൽ മീഡിയ

0
ചെന്നൈ: നഗരപരിധികളില്‍ സര്‍വ്വീസ് നടത്തുന്ന മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ പുതിയ മിനി...

റാന്നി ഭഗവതിക്കുന്നിൽ ദേവസ്വം ബോർഡിന്റെ തേക്കുമരക്കഷണങ്ങൾ മോഷ്ടിച്ചു ; പോലീസിൽ പരാതി

0
റാന്നി : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മുറിച്ചിട്ടിരുന്ന തേക്കുമരക്കഷണങ്ങൾ...

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...