സാന്റിയോഗോ : ചിലിയുടെ മുൻ പ്രസിഡന്റും വ്യവസായിയുമായ സെബാസ്റ്റ്യൻ പിനേര(74) ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സാന്റിയാഗോയുടെ തെക്ക്, പ്രശസ്തമായ അവധിക്കാല സ്ഥലമായ ലാഗോ റാങ്കോയിൽ വച്ചായിരുന്നു അപകടം. ശവസംസ്കാരത്തിന്റെ വിശദാംശങ്ങൾ അറിയിച്ചിട്ടില്ല. അപകടസമയം സെബാസ്റ്റ്യൻ പിനേര ഉൾപ്പടെ നാലുപേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. മൂന്നുപേർ രക്ഷപെട്ടുവെങ്കിലും സെബാസ്റ്റ്യൻ പിനേര മരിച്ചുവെന്ന് ചിലി ആഭ്യന്തര മന്ത്രി പറഞ്ഞു.
സെബാസ്റ്റ്യൻ പിനേരയുടെ മൃതദേഹം സൈന്യം കണ്ടെടുത്തു. 2010 മുതൽ 2014 വരെയും പിന്നീട് 2018 മുതൽ കഴിഞ്ഞ വർഷം വരെയും ചിലിയെ നയിച്ച യാഥാസ്ഥിതിക രാഷ്ട്രീയക്കാരനായിരുന്നു പിനേര. ചിലിയിലെ അതിസമ്പന്നരിൽ ഒരാളായ അദ്ദേഹം ഒരു കോടീശ്വരനായ വ്യവസായി കൂടിയായിരുന്നു.





























