പത്തനംതിട്ട : വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച ചിറ്റാർ കുടപ്പനക്കുളം സ്വദേശി പി.പി. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം ഊർജ്ജിതമാക്കി.
പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രത്യേക ഓഫീസ് സംവിധാനങ്ങളോടെയാണ് അന്വേഷണം. പൊതുമരാമത്ത് റസ്റ്റ് ഹൗസിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ഡിവൈഎസ്പി രണ്ബീർസിംഗ് ശെഖാവത്തിന്റെ ചുമതലയിലാണ് അന്വേഷണം.
ചിറ്റാർ, കുടപ്പനക്കുളം, അരീക്കക്കാവ് ഭാഗങ്ങളിൽ നിന്ന് മത്തായിയുടെ ബന്ധുക്കൾ, അവസാനമായി കണ്ടയാളുകൾ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മത്തായിയുടെ സുഹൃത്തുക്കളെന്ന് അവകാശപ്പെട്ടു രംഗത്തെത്തിയ രണ്ടുപേർ ഇതിനോടകം ഒളിവിൽ പോയതും ശ്രദ്ധേയമാണ്.
ഇതിലൊരാൾ മത്തായിയെ വനപാലകർ കസ്റ്റഡിയിലെടുക്കുമ്പോൾ ഒപ്പമുണ്ടായിരുന്നയാളാണ്. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ വനപാലകരായ ആറുപേർ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് 16ലേക്കു മാറ്റി. ഹർജി ഇന്നലെ കോടതിയുടെ പരിഗണനയ്ക്കു വന്നിരുന്നുവെങ്കിലും മാറ്റിവെയ്ക്കുകയായിരുന്നു.
കഴിഞ്ഞ ജൂലൈ 28നാണ് മത്തായിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. 40 ദിവസം കുടുംബം നടത്തിയ പോരാട്ടത്തിനൊടുവിലാണ് മൃതദേഹം സംസ്കരിച്ചത്. സിബിഐ സംഘം അന്വേഷണം ഏറ്റെടുത്ത് മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തിയശേഷമായിരുന്നു സംസ്കാരം. രണ്ടാമത്തെ പോസ്റ്റുമോർട്ടം റിപ്പോർട്ട് സിബിഐ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ലാബ് റിപ്പോർട്ട് അടക്കമാണ് കൈമാറിയിട്ടുള്ളത്
പി.പി. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം ഊർജ്ജിതമാക്കി
RECENT NEWS
Advertisment