പൗരത്വനിയമ ഭേദഗതി ; ബംഗാളിലും ഹരിയാനയിലും ഉത്തരാഖണ്ഡിലും പൗരത്വം നൽകിത്തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പൗരത്വനിയമ ഭേദഗതിപ്രകാരം പശ്ചിമബംഗാൾ, ഹരിയാണ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ആദ്യഘട്ട അപേക്ഷകർക്ക് പൗരത്വം നൽകി. മേയ് 15-ന് ഡൽഹിയിലും പൗരത്വം അനുവദിച്ചിരുന്നു. ശനിയാഴ്ച ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രി മമതാ ബാനർജിയുടെ എതിർപ്പുമറികടന്ന് പൗരത്വം നൽകിയത്. ഒമ്പതു മണ്ഡലങ്ങളിലാണിനി വോട്ടെടുപ്പ് ബംഗാളിൽ നടക്കാനുള്ളത്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്ന് മതത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട് 2014 ഡിസംബർ 31-നകം ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ടവർക്ക് പൗരത്വം നൽകാനാണ് സി.എ.എ. കൊണ്ടുവന്നത്.

ഇവർക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ രാജ്യത്ത് താമസിക്കേണ്ട കാലയളവ് ആറു വർഷമാക്കി ചുരുക്കി. വ്യക്തമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ പൗരത്വം ലഭിക്കും. 2019-ൽ നിയമം പാസാക്കിയെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പ് മാർച്ച് 11 -നാണ് സർക്കാർ വിജ്ഞാപനം ചെയ്തത്. ഇന്ത്യൻ പൗരത്വത്തിന് അർഹരായ ആളുകളുടെ അപേക്ഷ സ്വീകരിക്കാൻ ജില്ലാ പോസ്റ്റൽ സൂപ്രണ്ട് ചെയർമാനായി ജില്ലാതല കമ്മിറ്റിയെയും നിയോഗിച്ചു. പൗരത്വം നൽകുന്നതിനു മുന്നോടിയായി അപേക്ഷകൾ സൂക്ഷ്മമായി പരിശോധിക്കാൻ സംസ്ഥാനതലത്തിൽ സെൻസസ് ഡയറക്ടർ അധ്യക്ഷനായ സമിതിയെയും ഏർപ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ : എൽഡിഎഫിന് തെറ്റുപറ്റി ; പിണറായിയുടെ മുൻ അഡീ.പ്രൈവറ്റ് സെക്രട്ടറി

0
തിരുവനന്തപുരം : മന്ത്രിസഭയെ മറികടന്ന് എൽ.ഡി.എഫ്. സർക്കാർ പി.എം.ശ്രീ കരാറിൽ ഒപ്പിട്ടത്...

മൂക്കുത്തിയ്ക്ക് വേണ്ടി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ

0
പാലക്കാട്‌: പാലക്കാട്‌ വടകരപ്പതിയിൽ മൂക്കുത്തിയ്ക്ക് വേണ്ടി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കത്തിച്ച...

വീണ്ടും ഇറാനിൽ യുഎസ് ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
ടെഹ്റാൻ : ഇറാനുനേരെ വീണ്ടും യുഎസ് ആക്രമണം. ഞായറാഴ്ച ഹോർമോസ്ഗാൻ പ്രവിശ്യയിൽ...

നെന്മാറ ഇരട്ടക്കൊല കേസിൽ ചെന്തമാരയുടെ വിധി ഇന്ന്

0
പാലക്കാട്: കേരളത്തെ മുഴുവൻ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ വിധി...