മൂന്നാർ : പരമ്പരാഗത രീതിയിലുള്ള സമരങ്ങളും പ്രകടനങ്ങളും പണിമുടക്കുകളും കൊണ്ടുമാത്രം പുതിയ തലമുറയിലെ തൊഴിലാളികളെ ആകർഷിക്കാനാകില്ലെന്ന തിരിച്ചറിവിൽ സംഘടനാപ്രവർത്തനം അടിമുടി പരിഷ്കരിക്കാൻ സിഐടിയു രാഷ്ട്രീയ സമരങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ ഉൾപ്പെടെ മറ്റ് ചില കക്ഷികൾ നേടിയെടുക്കുന്ന സ്വീകാര്യത മുൻനിർത്തി, അഖിലേന്ത്യ കമ്മിറ്റിയുടെ പ്രത്യേക തീരുമാനപ്രകാരമാണ് പുതിയ മുന്നൊരുക്കങ്ങൾ നടക്കുന്നത്. സാമൂഹിക മാധ്യമങ്ങളും എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യയും പരമാവധി പ്രയോജനപ്പെടുത്തി സംഘടനയെ നവീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല ശില്പശാല ഈയിടെ മൂന്നാറിൽ വെച്ച് നടന്നു. സിപിഎം കേന്ദ്രകമ്മിറ്റിയംഗം ടിഎ. തോമസ് ഐസക് ആണ് ശില്പശാലയിൽ വിഷയം അവതരിപ്പിച്ചത്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 90 മുതൽ 95 ശതമാനം വരെ ജീവനക്കാരും യൂണിയൻ അംഗങ്ങളാണ്. ചെറുകിട വ്യവസായങ്ങളിൽ ഇത് 30 ശതമാനമായി ചുരുങ്ങുമ്പോൾ പുതിയ തലമുറയിലെ പുത്തൻ വ്യവസായ മേഖലകളിൽ വെറും 5 മുതൽ 10 ശതമാനം വരെ മാത്രമാണ് യൂണിയൻ അംഗത്വമുള്ളത്. ഈ സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങൾക്കായി സിഐടിയു യുവതൊഴിലാളികളുടെ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചത്.





























