സി.പി.എമ്മില്‍ പൊട്ടിത്തെറി ; ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിയില്‍ നിന്ന് 10 പേര്‍ രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിയില്‍ നിന്ന് 10 പേര്‍ രാജിവച്ചു. ഇരുപതംഗ ഏരിയ കമ്മിറ്റിയില്‍ കെഎസ്‌എഫ്‌ഇ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ് ഉള്‍പ്പെടെയുള്ളവര്‍ അംഗമാണ്. കൂടാതെ മുന്‍ ജില്ലാ സെക്രട്ടറി കെ. അനന്ത ഗോപന്റെ സ്വന്തം തട്ടകമാണ് ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി.

ഇരവിപേരൂര്‍ ഏരിയക്ക് കീഴിലുള്ള പുറമറ്റം ലോക്കല്‍ സെക്രട്ടറിക്കെതിരെ ഉയര്‍ന്ന സ്ത്രീ വിഷയം ഉള്‍പ്പെടെയുള്ള ആരോപണങ്ങളോട് ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള ആളുകള്‍ സ്വീകരിച്ച മൃദുസമീപനത്തില്‍ പ്രതിഷേധിച്ചാണ് രാജി. പുറമറ്റം ലോക്കല്‍ സെക്രട്ടറിക്കെതിരെ ബിരുദ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി നല്‍കിയ പരാതി പോലീസ് മുക്കിയതായി നേരത്തെ ആരോപണമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റും കവര്‍ന്നെടുക്കുകയും ഭീഷണിപ്പെടുത്തി ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ ശ്രമം നടത്തുന്നതായും പോലീസിന് പരാതി ലഭിച്ചെങ്കിലും ഇക്കാര്യത്തില്‍ പോലീസ് നടപടി ഇഴയുകയാണ്. മെയ് ഏഴിനാണ് പരാതിക്കാരിയായ പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങി രക്ഷപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

ഇതിനിടെയാണ് ഏരിയ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പുറമറ്റം ലോക്കല്‍ സെക്രട്ടറി ഷിജു കുരുവിളയെ സ്ഥാനത്ത് നിന്ന് നീക്കിയത്. ഷിജുവിനെ ഏരിയ കമ്മിറ്റി അംഗമായി നിലനിര്‍ത്തിക്കൊണ്ട് ലോക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുന്നത് യുക്തി സഹമല്ലെന്ന് ഏരിയ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. എന്നാല്‍ സെക്രട്ടറിയേറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജില്ലാ സെക്രട്ടറി കെ. പി ഉദയഭാനു ആവശ്യം നിരാകരിച്ചു. ഇതേ തുടര്‍ന്ന് ഏരിയ കമ്മിറ്റി അംഗങ്ങളായ പത്ത് പേര്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങള്‍ രാജിവച്ചു.

പ്രധാനമന്ത്രിയുടെ പൊതുഭരണ അവാര്‍ഡ് നേടിയ മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഇപ്പോഴത്തെ വൈസ് പ്രസിഡന്റും ജില്ലാ പ്ലാനിങ്ങ് കമ്മിറ്റി അംഗവുമായ എന്‍. രാജീവ്, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കെ. അനന്തഗോപന്റെ മകന്‍ അഭിലാഷ് ഗോപന്‍, കവിയൂര്‍ ലോക്കല്‍ സെക്രട്ടറി കെ. സോമന്‍, ഇരവിപേരൂര്‍ ലോക്കല്‍ സെക്രട്ടറി കെ. എന്‍ രാജപ്പന്‍, ഓതറ ലോക്കല്‍ സെക്രട്ടറി കെ. അനില്‍കുമാര്‍, വെണ്ണിക്കുളം ലോക്കല്‍ സെക്രട്ടറി അലക്സ് തോമസ് എന്നിവരുള്‍പ്പെടെ 10 പേരാണ് രാജിവെച്ചത്. രണ്ട് അംഗങ്ങള്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ യോഗം ബഹിഷ്കരിച്ചു. ഇതോടെ 20 അംഗ ഏരിയ കമ്മിറ്റി ന്യൂനപക്ഷമായി യോഗം ചേരുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...