 കുടിയേറ്റക്കാർക്കു വാതിൽ തുറന്നിട്ട് കാനഡ ; ഓരോ വർഷവും അഞ്ചു ലക്ഷം കുടിയേറ്റക്കാരെ സ്വീകരിക്കും

For full experience, Download our mobile application:
Get it on Google Play

ഒട്ടാവ: കുടിയേറ്റക്കാർക്കു വാതിൽ തുറന്നിട്ട് കാനഡ. 2025 വരെ ഓരോ വർഷവും അഞ്ചു ലക്ഷം കുടിയേറ്റക്കാരെ സ്വീകരിക്കാൻ പദ്ധതിയുള്ളതായി രാജ്യം വെളിപ്പെടുത്തി. കുടിയേറ്റകാര്യ മന്ത്രി സിയാൻ ഫ്രാസറാണ് ഇക്കാര്യം ചൊവ്വാഴ്ച വെളിപ്പെടുത്തിയത്. നൈപുണ്യവും പ്രവൃത്തിപരിചയവുമുള്ള തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും അഭയാർഥികൾക്കും കൂടുതലായി സ്ഥിരതാമസം അനുവദിക്കാനും പദ്ധതിയുണ്ട്. ജസ്റ്റിൻ ട്രൂഡോ സർക്കാരിന്‍റെ നയത്തെ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി സ്വാഗതം ചെയ്തു.

പുതിയ നയം കാനഡയിലേക്കു സാമ്പത്തിക കുടിയേറ്റം സാധ്യമാക്കുമെന്നും മന്ത്രി വെളിപ്പെടുത്തി. 2023ൽ 4,56,000 പേരെയാണ് കാനഡ സ്വീകരിക്കുക. 2025ഓടെ വർഷം അഞ്ചു ലക്ഷമായി ഉയർത്തും. കഴിഞ്ഞ വർഷം 4,05,000 പേർക്ക് സ്ഥിരതാമസത്തിനുള്ള വീസ നൽകി. രാജ്യത്ത് നിലവിൽ ഒഴിവുള്ള പത്തുലക്ഷം തൊഴിലവസരങ്ങൾ നികത്തുകയാണു ലക്ഷ്യം. അഭയാർഥികളെ സ്വീകരിക്കുന്നതിൽ 2025 ഓടെ കുറവ് വരുത്തും. 2023 ൽ 76,00 പേർക്കാണ് അവസരം നൽകുക. 2025ൽ ഇത് 73,000 ആയി കുറയ്ക്കും. 40,000 അഫ്ഗാൻ അഭയാർഥികളെ പാർപ്പിക്കുന്ന പദ്ധതി അടുത്തവർഷം പൂർത്തീകരിക്കുമെന്നും ഫ്രാസർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു; ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം

0
മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 22 ശതമാനം മഴ കുറവ്

0
തിരുവനന്തപുരം: പെരുമഴ പെയ്തിട്ടും പല പ്രദേശങ്ങളും മുങ്ങിയിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ...

സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ എതിരാളികൾ നടത്തിയ ശ്രമമാണിതെന്നും ഇത്തരം ഭീരുത്വ നടപടികളിൽ ഭയപ്പെടില്ലെന്നും...

0
ഡൽഹി: സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്. മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും...