തിരുവനന്തപുരം: വനത്തിനു പുറത്ത് പാമ്പുകടിയേറ്റു മരിക്കുന്നവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം ലഭിക്കാൻ ചികിത്സ നടത്തിയ റജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷനറുടെ സർട്ടിഫിക്കറ്റും വനംവകുപ്പ് സ്വീകരിക്കും. നിലവിൽ സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ മെഡിക്കൽ ഓഫിസറുടെ സാക്ഷ്യപത്രം നിർബന്ധമായിരുന്നു.ഇതിൽ ഭേദഗതി വരുത്താൻ മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. സർക്കാർ മെഡിക്കൽ ഓഫിസറുടെയോ ചികിത്സിച്ച റജിസ്റ്റേഡ് ഡോക്ടറുടെയോ സാക്ഷ്യപത്രം അപേക്ഷയ്ക്കൊപ്പം നൽകിയാൽ മതി.
വനത്തിന് പുറത്ത് പാമ്പു കടിയേറ്റുള്ള മരണം സംഭവിച്ചാൽ ആശ്രിതർക്ക് 2 ലക്ഷം രൂപയും വനത്തിനുള്ളിൽ പാമ്പുകടിയേറ്റു മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപയുമാണ് നഷ്ടപരിഹാരം. ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. വനത്തിനുള്ളിലുള്ള മരണങ്ങളിൽ നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകുമ്പോൾ, സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ മെഡിക്കൽ ഓഫിസറുടെ സാക്ഷ്യപത്രം നിർബന്ധമാണ്. ഇതിൽ മാറ്റം വരുത്തിയിട്ടില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























