പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാത നിർമാണത്തിൽ അഴിമതിയും ക്രമക്കേടുമെന്ന് ഗവർണർക്ക് പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാത നിർമാണത്തിൽ അഴിമതിയും ക്രമക്കേടുമെന്ന് ഗവർണർക്ക് പരാതി. നാലു വർഷമായി വിജിലൻസ് അന്വേഷണം നടത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് റാന്നി മന്ദിരം മുരുത്തോംപതാലിൽ എം.ആർ അനിൽകുമാർ (അനിൽ കാറ്റാടിക്കൽ) ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന് നൽകിയ പരാതിയിൽ കുറ്റപ്പെടുത്തി. ലോക ബാങ്ക് സഹായത്തോടെ നിർമാണത്തിലിരിക്കുന്ന പ്രധാന റോഡുകളിലൊന്നായ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ പൊൻകുന്നം – പുനലൂർ ഭാഗം 82 കിലോമീറ്റർ നിർമിക്കാൻ 748.67 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. ഇപ്പോൾ എസ്റ്റിമേറ്റ് തുക 850 കോടിയിലേറെ രൂപ ആയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കൽ അടക്കം 2000 കോടിയോളം രൂപയാണ് വിനിയോഗിക്കുന്നത്.

ശബരിമലയുടെ പേരിൽ നടക്കുന്ന ഈ പകൽക്കൊള്ളയിലൂടെ പൊതു ഖജനാവിന് 500 കോടിയിലേറെ രൂപ നഷ്ടമാകുമെന്നു പരാതിയിൽ ആരോപിക്കുന്നു. 2021 ഫെബ്രുവരിയിൽ കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടർക്ക് തട്ടിപ്പ് വിവരങ്ങൾ അക്കമിട്ടുനിരത്തി പരാതി നൽകിയതായും പൊൻകുന്നം ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനിയറുമായി വിവരങ്ങൾ പങ്കുവച്ചതായും അനിൽകുമാർ പറഞ്ഞു. മാധ്യമങ്ങൾ വിവരങ്ങൾ പുറത്തുകൊണ്ടുവന്നതിനെ തുടർന്ന് 2021 ഏപ്രിലിൽ മന്ത്രി ജി.സുധാകരൻ ഇതിൽ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും നടപടിയുണ്ടായില്ല. പുതിയ പൊതുമരാമത്ത് മന്ത്രിയെ 2021 മെയിൽ ചാനൽ ലൈവ് പ്രോഗ്രാമിലൂടെ വിവരങ്ങൾ ധരിപ്പിച്ചു. എന്നിട്ടും ക്രമക്കേടുകൾ മുന്നോട്ടു പോയ സാഹചര്യത്തിൽ 2021 നവംബറിൽ 10 ന് വിജിലൻസ് മേധാവിക്ക് പരാതി നൽകി.
പ്രാഥമിക പരിശോധന നടന്നെങ്കിലും സർക്കാർ അനുമതി ലഭിക്കാതിരുന്നതിനാൽ രണ്ടു വർഷത്തോളം അന്വേഷണം വൈകി. പിന്നീട് വിജിലൻസ് പ്രത്യേകാന്വേഷണ സംഘം പരാതി ഏറ്റെടുത്തു. റാന്നി ചെത്തോങ്കരയിൽ പുതിയതായി നിർമിച്ച പാലത്തിന്‍റെ ഒരു ഭാഗം പൊട്ടി തകർന്നതായി അന്വേഷണത്തിൽ കണ്ടെത്തി. നടപടിയുണ്ടായില്ലെന്നു മാത്രം. മൂന്നു വർഷവും എട്ടു മാസവും ആയിട്ടും പ്രാഥമിക അന്വേഷണം പൂർത്തിയായില്ലെന്നാണ് 2025 ജൂണിലും വിജിലൻസ് രേഖാമൂലം അറിയിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....