വടശ്ശേരിക്കര പേഴുംപാറയിലും അരിക്കക്കാവിലും വന്യമൃഗ ശല്യം ഏറിവരുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി: വടശ്ശേരിക്കര പേഴുംപാറയിലും അരിക്കക്കാവിലും വന്യമൃഗ ശല്യം ഏറിവരുന്നതായി പരാതി. കാട്ടുപന്നികൾക്ക് പിന്നാലെ കാട്ടുപോത്തുകളും കൃഷി വകകൾ നശിപ്പിക്കാന്‍ തുടങ്ങിയതോടെ ദുരിതത്തിലായിരിക്കുകയാണ് പ്രദേശത്തെ ജനങ്ങൾ. രാത്രിയും പകലും ഒരുപോലെ കൃഷിയിടങ്ങളിൽ മേയുന്ന കാട്ടുപോത്ത് ഉൾപ്പടെയുള്ള വന്യ മൃഗങ്ങളെ ഭയന്നാണ് ജനങ്ങള്‍ ഇവിടെ ജീവിക്കുന്നത്.

വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ആനയും, കാട്ടുപന്നിയും, കേഴയും ഉൾപ്പടെയുള്ള വന്യജീവികൾ ഉണ്ടാക്കുന്ന ദുരിതം ചെറുതൊന്നുമല്ല. പച്ചക്കറികൾ ഉൾപ്പടെ വീട്ടുമുറ്റത്തു നാട്ടു പിടിപ്പിക്കുന്നവയോടാണ് ഇവർക്ക് ഏറെ പ്രിയം. കൃഷിക്ക് പുറമെ തങ്ങളുടെ ജീവനും ഭീഷണി നേരിടുന്ന സ്ഥിതിയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

പേഴുംപാറക്ക് പുറമേ ഒളികല്ലിലും സമാനമായ രീതിയിൽ വന്യ ജീവി ശല്യം രൂക്ഷമാണ്. ഈ പ്രദേശങ്ങളിൽ വാനരൻമാരും, മലയണ്ണാനുമാണ് വില്ലന്മാർ. പഴവർഗ്ഗങ്ങളും തേങ്ങയും ഉൾപ്പടെ നശിപ്പിക്കുന്നതിന് പുറമെ റബ്ബർ മരങ്ങളിൽ ടാപ്പിംഗ് നടത്തി ചിരട്ടകളിൽ നിറയുന്ന പാല്‍ ഉൾപ്പടെ കമഴ്ത്തി കളയുന്ന കാഴ്ചയും പതിവാണ്.

ചൂട് കൂടിയതോടെ വനത്തിൽ വെള്ളവും ഭക്ഷണവും കുറഞ്ഞതും വന്യജീവികൾ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്ക് ഇറങ്ങാൻ കാരണമാകുന്നുണ്ട്. വടശ്ശേരിക്കരക്ക് പുറമെ പെരുനാട് ളാഹ, കുടമുരുട്ടി, കൊച്ചുകുളം, കുരുമ്പൻമൂഴി, പെരുന്തേനരുവി എന്നിവിടങ്ങളിലും വന്യ ജീവി ശല്യം ഏറി വരികയാണ്. അധികാരികൾ ഇടപെട്ടു എത്രയും വേഗം വന്യജീവികൾ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Community-verified iconപത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാംമലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033—————————————————————————————–

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“2018-ൽ നിപ പടർന്നുപിടിച്ചപ്പോഴാണ് ആരോഗ്യമന്ത്രി ക്യാമ്പ് ചെയ്തത്, ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തം”; വിശദീകരണവുമായി മന്ത്രി...

0
തിരുവനന്തപുരം: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തില്‍ വിശദീകരണവുമായി...

ഓപ്പറേഷൻ തൂഫാൻ: ജില്ലയിൽ ഇതുവരെ 201 പേർ അറസ്റ്റിൽ ; ശനിയാഴ്ച മാത്രം അറസ്റ്റിലായത്...

0
പത്തനംതിട്ട : ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം ശക്തമായ പരിശോധനകളും...

“വിസിമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം”; കടുത്ത വിമർശനവുമായി വി.ഡി....

0
തിരുവനന്തപുരം: ആര്‍എസ്എസ് പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി വി...

മധ്യപ്രദേശിൽ വൻ ദുരന്തം ; ട്രെയിനിൽ പുക കണ്ടതോടെ ട്രാക്കിലേക്ക് ചാടിയവർക്ക് മേൽ മറ്റൊരു...

0
ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ട്രെയിനിന് തീപിടിച്ചെന്ന...