Saturday, May 10, 2025 12:58 am

സുധാകരന്റെ പരിഷ്‌ക്കാരം : തമ്പാനൂര്‍ രവി, ശൂരനാട്, വാഴയ്ക്കന്‍, പത്മജ തുടങ്ങിയവര്‍ മൂലക്കിരിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.പി.സി.സി പുനഃസംഘടനാ മാനദണ്ഡങ്ങള്‍ കോണ്‍ഗ്രസില്‍ വീണ്ടും കലാപമുണ്ടാക്കിയേക്കും. ഒരേ പദവിയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ വൈസ് പ്രസിഡണ്ടുമാരേയും, ജനറല്‍ സെക്രട്ടറിമാരെയും പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടന്നാണ് കെ.പി.സി.സിയുടെ തീരുമാനം. അങ്ങനെ വരുമ്ബോള്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് സ്ഥാനം പോകുമെന്ന് ഉറപ്പാണ്.

പി.സി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരന്‍, ജോസഫ് വാഴക്കന്‍, എന്‍ സുബ്രഹ്മണ്യന്‍, പത്മജ വേണുഗോപാല്‍, തമ്പാനൂര്‍ രവി, ശരത് ചന്ദ്രപ്രസാദ്, സി.ആര്‍ മഹേഷ്, മാത്യു കുഴല്‍ നാടന്‍, സജീവ് ജോസഫ്, ദീപ്തി മേരി വര്‍ഗീസ്, ജയ്‌സണ്‍ ജോസഫ് ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കാണ് പദവി നഷ്ടപ്പെടുക. ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ ഡി.സി.സി അധ്യക്ഷന്മാരെ ഭാരവാഹി ആക്കേണ്ടതില്ലെന്നുമാണ് മാനദണ്ഡം. ഒരാള്‍ക്ക് ഒരു പദവി നടപ്പിലാക്കുമ്പോള്‍ ജനപ്രതിനിധികള്‍ പൂര്‍ണ്ണമായും തഴയപ്പെടുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

ശൂരനാട് രാജശേഖരന്‍, ജോസഫ് വാഴക്കന്‍, എന്‍ സുബ്രഹ്മണ്യന്‍, പത്മജ വേണുഗോപാല്‍ എന്നിവര്‍ ഐ ഗ്രൂപ്പിലെ പ്രധാനികളാണ്. തമ്പാനൂര്‍ രവി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനും. ഇവര്‍ക്ക് സ്ഥാനം നിഷേധിക്കുകയാണ് ഈ മാനദണ്ഡത്തിന് പിന്നിലെ ലക്ഷ്യം. മാനദണ്ഡം നടപ്പിലാക്കുന്നതിലൂടെ മുതിര്‍ന്ന നേതാക്കളുടെ പാര്‍ട്ടിയിലെ സ്വാധീനം കുറയ്ക്കാനാണ് കെ.പി.സി.സി നേതൃത്വം ശ്രമിക്കുന്നത്.

മാനദണ്ഡങ്ങള്‍ കെ.പി.സി.സി അധ്യക്ഷനും വര്‍ക്കിങ് പ്രസിഡണ്ടുമാര്‍ക്കും ബാധകമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കെ.പി.സി.സി അദ്ധ്യക്ഷന്‍ സുധാകരനും വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി.സിദ്ദിഖ്, പി.ടി തോമസ് എന്നിവര്‍ ജനപ്രതിനിധികളാണെന്ന് മാനദണ്ഡങ്ങളെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. പുനഃസംഘടന ഈമാസം അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് കെ.പി.സി.സി നേതൃത്വം ലക്ഷ്യമിടുന്നത്.

പുനഃസംഘടനയില്‍ അഞ്ച് വര്‍ഷം ഭാരവാഹികളായവരെ പരിഗണിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിലെ ധാരണ. നിലവില്‍ ജനപ്രതിനിധികളായ നേതാക്കളേയും കെ.പി.സി.സി ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കും. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് മാനദണ്ഡം സംബന്ധിച്ച ധാരണയായത്.

ഡി.സി.സി പുനഃസംഘടനയ്ക്ക് പിന്നാലെ പാര്‍ട്ടിയിലുണ്ടായ പൊട്ടിത്തെറിയുടെ തുടര്‍ച്ചയായി പി.എസ് പ്രശാന്തും കെ.പി അനില്‍ കുമാറും കോണ്‍ഗ്രസ് വിട്ടു പോയ സാഹചര്യത്തില്‍ വളരെ കരുതലോടെയാണ് കോണ്‍ഗ്രസ് നേതൃത്വം കെ.പി.സി.സി പുനഃസംഘടനയിലേക്ക് നീങ്ങുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആഴക്കടൽ മത്സ്യസമ്പത്ത് : സംയുക്ത സാധ്യതാ പഠനത്തിന് തുടക്കമിട്ട് സിഎംഎഫ്ആർഐയും സിഫ്റ്റും

0
കൊച്ചി: ഇന്ത്യയുടെ ആഴക്കടൽ മത്സ്യസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള സാധ്യതകൾ പഠിക്കുന്ന സംയുക്ത...

സംസ്കൃത സർവ്വകലാശാലയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സെന്റർ...

ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ അതിരൂക്ഷമായ ആക്രമണം തുടരുന്നു

0
ദില്ലി: ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ അതിരൂക്ഷമായ ആക്രമണം തുടരുന്നു. ഡ്രോൺ...

വ്യാജ ബില്ല് ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റിൽ

0
കായംകുളം: ആലപ്പുഴ ജില്ലയിലെ തത്തംപള്ളിയിലെ ആശുപത്രിയിൽ നിന്നും വ്യാജ ബില്ല് ചമച്ച്...