പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ 50,000 രൂപ പിഴത്തുക ഹൈക്കോടതി അഭിഭാഷകർ അടയ്ക്കും. പ്രളയ രക്ഷാപ്രവർത്തനത്തിൽ ഇറങ്ങിയ വാഹനത്തിന്റെ 5000 രൂപ പിഴ ഹൈക്കോടതി 50,000 ആക്കിയിരുന്നു. ഓഗസ്റ്റ് ഒന്നിന് ആറന്മുളയിൽ വള്ളസദ്യ നടത്തിയത് അഭിഭാഷക കൂട്ടായ്മയാണ് അന്ന് പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷിച്ചത് ഈ വാഹനത്തിലും ആയിരുന്നു. അബിൻ വർക്കി എംഎൽഎയുടെ ഇടപെടലിലാണ് നടപടി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ബഹു. ഹൈക്കോടതിയുടെ നിർദേശ പ്രകാരം ആറന്മുളയിൽ പ്രളയ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ വണ്ടിക്ക് 50000 രൂപ പിഴയിട്ട സംഭവം ഏറെ ചർച്ചയായതാണ്. അതുമായി ബന്ധപ്പെട്ട് ചിലർ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി എന്നെയും വാഹന ഉടമയായ അമലിനും എതിരെ നടത്തിയ വിമർശനങ്ങൾക്ക് ഞാൻ മറുപടി നൽകിയിരുന്നു. അപ്പോഴും ഞാൻ പറഞ്ഞിരുന്നു ബഹു. ഹൈക്കോടതി വിധിയെ പൂർണ്ണമായും മാനിക്കുന്നു എന്നത്. അതോടൊപ്പം തന്നെ ആറന്മുളയിൽ പ്രളയ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ആറന്മുളക്കാരനെ സംരക്ഷിക്കുക എന്നുള്ളത് എന്റെ ഉത്തരവാദിത്തമാണ്. അത് കൊണ്ട്, ആദ്യം എം.വി.ഡി ഇട്ട പിഴത്തുകയായ 5250 രൂപ അടച്ചത് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയായിരുന്നു. ഇപ്പോൾ ഹൈക്കോടതി നിർദ്ദേശപ്രകാരം ഇട്ടിരിക്കുന്ന പുതിയ പിഴ തുകയായ 50000 രൂപയും അടയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ തുക നൽകുന്നത് ആറന്മുളയിൽ വള്ളസദ്യ നേർച്ചയായി നടത്തിയ ഹൈക്കോടതിയിലെ അഭിഭാഷകരാണ്. അന്ന് അമൽ ഉൾപ്പെടെയുള്ളവർ നടത്തിയ പ്രളയ രക്ഷാപ്രവർത്തനത്തിന് അനുമോദനമായിട്ടാണ് ഈ തുക കൈമാറുന്നത്. പ്രിയപ്പെട്ട അഭിഭാഷക സുഹൃത്തുക്കൾക്ക് ആറന്മുളക്കാരുടെ പേരിലുള്ള നന്ദി അറിയിക്കുന്നു































