കൊച്ചി : കൊവിഡിനു ശേഷം ലോകത്തിന്റെ സ്ഥിതിഗതികൾ അത്ര എളുപ്പമാകില്ല. മൊത്തം തൊഴിൽശക്തിയുടെ 50 ശതമാനവും വെല്ലുവിളി നേരിടുമെന്നാണ് ഇൻറർനാഷണൽ ലേബേഴ്സ് ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അസംഘടിത മേഖലയിലാകും പ്രതിസന്ധി കൂടുതൽ രൂക്ഷമാവുക. തൊഴിൽ സമയത്തിലെ കുറവും വെല്ലുവിളി ഉയർത്തും. വരുമാനം കുത്തനെ ഇടിയും.
ലോകമെമ്പാടും റീട്ടെയ്ൽ, നിർമ്മാണ രംഗങ്ങളിൽ പ്രവർത്തിയ്ക്കുന്ന ഏകദേശം 43 കോടി സ്ഥാപനങ്ങളാണ് കൊറോണ മൂലമുള്ള പ്രതിസന്ധി നേരിടുന്നത്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി തന്നെ കൊറോണയ്ക്ക് ശേഷം നേരിടേണ്ടതായി വന്നേക്കും. ലോകത്തെ 330 കോടി ജോലിക്കാരിൽ 200 കോടിയിൽ അധികം പേരും ജോലി ചെയ്യുന്നത് അസംഘടിത മേഖലയിലാണ്. ഇതിൽ 160 കോടിയോളം പേരുടെ വരുമാനത്തെ കൊറോണ ഇതോടകം ബാധിച്ചു കഴിഞ്ഞു.
മിക്കവരുടെയും വരുമാനം കൊറോണ പൊട്ടിപ്പുറപ്പെട്ട ആദ്യമാസം തന്നെ 60 ശതമാനത്തോളം ഇടിഞ്ഞിരുന്നു. ഇതിൻറെ അർത്ഥം അവർക്കിടയിലെ ദാരിദ്ര്യവും വർധിച്ചു എന്നു തന്നെയാണ്. അമേരിക്കയിൽ ജോലി ചെയ്യുന്നവരുടെ മൊത്തം തൊഴിൽ സമയം 12 ശതമാനത്തിൽ അധികം കുറഞ്ഞിട്ടുണ്ട്. സെൻട്രൽ യൂറോപ്പിലും സമാനമാണ് സ്ഥിതി. തൊഴിൽ സമയം കുറയുന്നത് വരുമാനത്തിലും ഇടിവുണ്ടാക്കും.
The post കൊവിഡിനു ശേഷം 50 ശതമാനം ജോലികൾ ഇല്ലാതായേക്കും ; ഇൻറർനാഷണൽ ലേബേഴ്സ് ഓർഗനൈസേഷൻ appeared first on Pathanamthitta Media.































