പുതുതായി ആറുപേര്‍ക്കുകൂടി കോവിഡ് ; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം ; മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പുതുതായി ആറുപേര്‍ക്കുകൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണുള്ളതെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിക്കവേ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏഴാം ക്ലാസുവരെ പരീക്ഷ നടത്തില്ല. സി.ബി.എസ്.ഇ ഉള്‍പ്പെടെ എല്ലാ സ്കൂളുകള്‍ക്കും കോളജ്, മദ്റസ, അംഗന്‍വാടി, പ്രഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തിയേറ്റര്‍ എന്നിവ മാര്‍ച്ച്‌ 31 വരെ അടച്ചിടും. എല്ലാ വിഭാഗങ്ങളുടെയും ഉത്സവങ്ങള്‍ ഒഴിവാക്കണം. ജനങ്ങളുടെ കൂടിച്ചേരലില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രധാന തീരുമാനങ്ങള്‍:

1. ഏഴാം ക്ലാസുവരെ പരീക്ഷയില്ല. 2. എട്ട് മുതല്‍ അതീവ സുരക്ഷാ മുന്‍കരുതലോടെ പരീക്ഷ.
3. സി.ബി.എസ്.ഇ ഉള്‍പ്പെടെ എല്ലാ സ്കൂളുകളും കോളജ്, മദ്റസ, അംഗന്‍വാടി, പ്രഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ മാര്‍ച്ച്‌ 31 വരെ അടച്ചിടും.
4. രോഗ ലക്ഷണങ്ങളുള്ളവരെ പരീക്ഷ എഴുതിക്കില്ല.
5. ട്യൂഷന്‍, സ്പെഷല്‍ ക്ലാസുകള്‍ തുടങ്ങിയവക്കും മാര്‍ച്ച്‌ 31 വരെ അവധി
6. എല്ലാ വിഭാഗങ്ങളുടെയും ഉത്സവങ്ങള്‍ ഒഴിവാക്കണം. ജനങ്ങളുടെ അനിയന്ത്രിതമായ കൂടിച്ചേരല്‍ അപകടം സൃഷ്ടിക്കും.
7. തിയറ്ററുകളും നാടകശാലകളും അടച്ചിടും. കലാ സാംസ്കാരിക പരിപാടികള്‍ ഒഴിവാക്കും.
8. സര്‍ക്കാര്‍ ഓഫിസുകളില്‍ രോഗബാധ നിയന്ത്രിക്കാന്‍ മുന്‍കരുതലെടുക്കും.
9. വിവാഹം ചടങ്ങുകള്‍ മാത്രമായി ലളിതമാക്കണം. കൂടുതല്‍പേര്‍ ഒത്തുചേരുന്നത് ദോഷം ചെയ്യും.
10. ശബരിമലയില്‍ നിത്യപൂജ മാത്രം നടത്തുക. ദര്‍ശനത്തിന് പോകുന്നത് ഒഴിവാക്കുക.
11. സര്‍ക്കാര്‍ പൊതു പരിപാടികള്‍ എല്ലാം ഒഴിവാക്കും
12. ഇറ്റലി, ഇറാന്‍, സിങ്കപ്പൂര്‍ തുടങ്ങിയ രോഗബാധിത രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ സ്വമേധയാ നിരീക്ഷണത്തിന് വിധേയമാകണം. സര്‍ക്കാര്‍ സംവിധാനങ്ങളെ ബന്ധപ്പെടണം. മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടരുത്.
13. യാത്രാവിവരങ്ങള്‍ ആരും മറച്ചുവെക്കരുത്. അത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ആദ്യം രോഗം ബാധിച്ച ഇറ്റലിയില്‍നിന്ന് വന്നവരുടെ അലംഭാവമാണ് സ്ഥിതി വഷളാക്കിയത്.
14. സ്വകാര്യ ആശുപത്രികളുടെ സേവനവും ഉപയോഗിക്കും.
15. വിമാനത്താവളങ്ങളില്‍ കൂടുതല്‍ നിരീക്ഷണവും ഇടപെടലും നടത്തും.
16. ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ സ്രവ പരിശോധന സൗകര്യം. വിമാനത്താവളങ്ങളിലും ഈ സൗകര്യം ഏര്‍പ്പെടുത്തും.
17. നിരീക്ഷണത്തിലുള്ള കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
18. വിദേശികള്‍ കേരളത്തിലെത്തിയാല്‍ അറിയിക്കണം.
19. മാസ്കുകളും സാനിെറ്റെസറും കൂടുതല്‍ ഉല്‍പാദിപ്പിക്കും.
20. യാത്ര മുടങ്ങുന്നത് മൂലം വിദേശത്ത് ജോലി ചെയ്യുന്നവര്‍ നേരിടുന്ന പ്രയാസം പരിഹരിക്കും. ഇതുസംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാറുമായി സംസാരിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

8കിലോ കഞ്ചാവുമായി 7 യുവാക്കൾ പിടിയിൽ ; ചില്ലറവിൽപനയ്ക്കായി വാങ്ങി ഉപയോഗിക്കും

0
തങ്കമണി : വീടിനുള്ളിൽ സൂക്ഷിച്ച എട്ടുകിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി...

കുവൈത്തിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ ; ചരക്ക് കപ്പലിന് നേരെയും ആക്രമണം

0
കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ...

മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച് കെഎൻ ബാലഗോപാൽ

0
കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ മുൻ ധന...

കനത്തമഴ തുടരുന്നു : വൈദ്യുതിവിതരണ ശൃംഖലയ്ക്ക് 25.43 കോടി രൂപയുടെ നാശനഷ്ടം 25 കോടി

0
തിരുവനന്തപുരം : പലജില്ലകളിലും കനത്തമഴ തുടരുന്നു. അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വൈദ്യുതിവിതരണ...