ഉന്നത വിദ്യാഭ്യാസവും ജോലിയുമുള്ള സ്ത്രീ ജീവനാംശം മാത്രം പ്രതീക്ഷിച്ച് ജീവിക്കരുതെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഉന്നത വിദ്യാഭ്യാസവും ജോലി പരിചയവുമുള്ള ഭാര്യ ഭർത്താവിൽ നിന്നുള്ള ജീവനാംശം മാത്രം പ്രതീക്ഷിച്ച് ജീവിക്കരുതെന്ന് കോടതി. ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ചന്ദ്ര ധരി സിംഗിന്റേതാണ് നിരീക്ഷണം. വിവാഹ മോചനക്കേസ്  സംബന്ധമായി ഭർത്താവ് നൽകാനുള്ള ഇടക്കാല നഷ്ടപരിഹാരം നൽകാതിരിന്നതിനാൽ കോടതിയെ സമീപിച്ചപ്പോഴാണ് കോടതിയുടെ നിർണായക നിരീക്ഷണം. യുവതിയുടെ പരാതി കോടതി തള്ളുകയും ചെയ്തു. 2019ൽ വിവാഹിതരായ ദമ്പതികൾ വിവാഹ ശേഷം സിംഗപ്പൂരിലായിരുന്നു താമസിച്ചത്. പിന്നീട് 2021ൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ പരാതിക്കാരി ഭർത്താവിന്റെ ക്രൂരതയും ഭർതൃ വീട്ടുകാരുടെ ക്രൂരതയും ആരോപിച്ചാണ് കോടതിയെ സമീപിച്ചത്.

ഒരുമിച്ച് താമസിച്ച സമയത്ത് ഭാര്യയെന്ന നിലയിലെ തന്റെ വിസ ഭർത്താവ് റദ്ദാക്കിയത് വിദേശ രാജ്യത്ത് താൻ ഒറ്റപ്പെട്ട് പോവാൻ കാരണമായെന്നും യുവതി കോടതിയിൽ ആരോപിച്ചിരുന്നത്. യുവതിയുടെ സ്വത്തും സമ്പാദ്യവും ഭർത്താവ് കൈക്കലാക്കിയതിനാൽ കയ്യിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ വിറ്റാണ് നാട്ടിലേക്ക് മടങ്ങിയതെന്നും ബന്ധുവീട്ടിലാണ് താമസമെന്നുമാണ് യുവതി പരാതിയിൽ വ്യക്തമാക്കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ് വിൽപ്പനയിൽ ഗുരുതര ക്രമക്കേട് ; അന്വേഷണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ പുറത്ത്

0
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്കുള്ള മിൽമയുടെ നെയ് വിൽപ്പനയുമായി ബന്ധപ്പെട്ട് ക്ഷീരവികസന വകുപ്പ് ഡയറക്ടർ...

മോദിയെ അധിക്ഷേപിച്ച മന്ത്രിയുടെ മകളെക്കുറിച്ച് അസം മുഖ്യമന്ത്രി

0
ഗുവാഹത്തി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള വിദ്യാർഥി പ്രതിഷേധത്തിൽ അസം മന്ത്രി കേശബ്...

പോലീസ് യൂണിഫോമിലല്ലാതെ വിദ്യാർഥികളെ ലാത്തികൊണ്ട് തല്ലിച്ചതച്ചവരുടെ വിവരങ്ങൾ ശേഖരിച്ച് സിജെപി

0
ന്യൂഡൽഹി: ജന്തർ മന്തറിലെ സമരത്തിനിടെ വിദ്യാർഥികളെ ലാത്തി കൊണ്ടടിച്ചവരുടെ വിവരങ്ങൾ ശേഖരിച്ച്...

‘ഹിന്ദു ഭീകരത’ എന്ന പ്രയോഗം വിദ്വേഷപരാമർശമല്ല ; കേസ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

0
ചെന്നൈ : ‘ഹിന്ദു ഭീകരത’ എന്ന പ്രയോഗം അനുചിതമാണെങ്കിലും അതിനെ വിദ്വേഷപരാമർശമോ...