ഉന്നത വിദ്യാഭ്യാസവും ജോലിയുമുള്ള സ്ത്രീ ജീവനാംശം മാത്രം പ്രതീക്ഷിച്ച് ജീവിക്കരുതെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഉന്നത വിദ്യാഭ്യാസവും ജോലി പരിചയവുമുള്ള ഭാര്യ ഭർത്താവിൽ നിന്നുള്ള ജീവനാംശം മാത്രം പ്രതീക്ഷിച്ച് ജീവിക്കരുതെന്ന് കോടതി. ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ചന്ദ്ര ധരി സിംഗിന്റേതാണ് നിരീക്ഷണം. വിവാഹ മോചനക്കേസ്  സംബന്ധമായി ഭർത്താവ് നൽകാനുള്ള ഇടക്കാല നഷ്ടപരിഹാരം നൽകാതിരിന്നതിനാൽ കോടതിയെ സമീപിച്ചപ്പോഴാണ് കോടതിയുടെ നിർണായക നിരീക്ഷണം. യുവതിയുടെ പരാതി കോടതി തള്ളുകയും ചെയ്തു. 2019ൽ വിവാഹിതരായ ദമ്പതികൾ വിവാഹ ശേഷം സിംഗപ്പൂരിലായിരുന്നു താമസിച്ചത്. പിന്നീട് 2021ൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ പരാതിക്കാരി ഭർത്താവിന്റെ ക്രൂരതയും ഭർതൃ വീട്ടുകാരുടെ ക്രൂരതയും ആരോപിച്ചാണ് കോടതിയെ സമീപിച്ചത്.

ഒരുമിച്ച് താമസിച്ച സമയത്ത് ഭാര്യയെന്ന നിലയിലെ തന്റെ വിസ ഭർത്താവ് റദ്ദാക്കിയത് വിദേശ രാജ്യത്ത് താൻ ഒറ്റപ്പെട്ട് പോവാൻ കാരണമായെന്നും യുവതി കോടതിയിൽ ആരോപിച്ചിരുന്നത്. യുവതിയുടെ സ്വത്തും സമ്പാദ്യവും ഭർത്താവ് കൈക്കലാക്കിയതിനാൽ കയ്യിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ വിറ്റാണ് നാട്ടിലേക്ക് മടങ്ങിയതെന്നും ബന്ധുവീട്ടിലാണ് താമസമെന്നുമാണ് യുവതി പരാതിയിൽ വ്യക്തമാക്കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ,...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി ; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും

0
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എറണാകുളം ജെഎഫ്സിഎം കോടതിയിൽ പോലീസ്...

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന ; തിടുക്കത്തിൽ തീരുമാനമില്ല ; വിശദമായ ചർച്ചയ്ക്ക് യുഡിഎഫ്

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല. വിശദമായി ചർച്ച നടത്താനാണ്...

വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം

0
കാരക്കാസ്: വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം. ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ...