Sunday, April 20, 2025 1:35 pm

വാക്സിൻ നിയന്ത്രണത്തിനും കയറ്റി അയക്കുന്നതിനും എതിരേ ഡൽഹി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വാക്‌സിൻ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതും ഇന്ത്യക്കാർക്ക് വാക്‌സിൻ ലഭിക്കുന്നതിനുമുമ്പ് അത് കയറ്റി അയക്കുന്നതും ചോദ്യം ചെയത് ഡൽഹി ഹൈക്കോടതി. ജസ്റ്റിസുമാരായ വിപിൻ സാംഗി, രേഖാ പള്ളി എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജിയിൽ വാദം കേട്ടത്.
വാക്‌സിൻ ലഭിക്കുന്നതിന് നിലവിൽ നിയന്ത്രണം കൊണ്ടുവന്നതിന്റെ യുക്തി എന്താണെന്ന് വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി കേന്ദ്രത്തിന് നിർദേശം നൽകി. കേസ് മാർച്ച് പത്തിന് വീണ്ടും പരിഗണിക്കും. 60 വയസ്സിനു മുകളിലുള്ളവർക്കും നിശ്ചിത രോഗങ്ങളുള്ള 45 വയസ്സിന് മുകളിലുള്ളവർക്കുമാണ് രണ്ടാംഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ഇങ്ങനെ കൃത്യമായ നിയന്ത്രണം എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു.

വാക്സിൻ ഉത്പാദിപ്പിക്കുന്നതിനുള്ള ശേഷി ഇപ്പോൾ മുഴുവനായി ഉപയോഗിക്കുന്നില്ലെന്നു വേണം അനുമാനിക്കാൻ. നമ്മുടെ രാജ്യക്കാർക്ക് നൽകാതെ ഒന്നുകിൽ വാക്സിൻ വിദേശ രാജ്യങ്ങൾക്ക് വിൽക്കുകയോ അല്ലെങ്കിൽ സംഭാവന കൊടുക്കുകയോ ആണ് -കോടതി അഭിപ്രായപ്പെട്ടു. ഓരോ ദിവസവും ആഴ്ചയിലും മാസത്തിലും എത്രമാത്രം വാക്സിൻ നിർമിക്കാം എന്നത് വ്യക്തമാക്കിക്കൊണ്ട് സമഗ്രമായ സത്യവാങ്മൂലം സമർപ്പിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെകിനും കോടതി നിർദേശം നൽകി. ഉത്പാദനം കൂട്ടാനാവുമോ എന്ന് വ്യക്തമാക്കണം. വാക്സിൻ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോവുന്നതിനുള്ള ശേഷി കേന്ദ്രവും സത്യവാങ്മൂലത്തിൽ വ്യക്തമാക്കണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാകമ്മിറ്റി കളക്ടറേറ്റ് മാര്‍ച്ചില്‍ നടന്ന സംഘര്‍ഷത്തില്‍ കാലിന് ഗുരുതരമായി പരുക്കേറ്റ...

0
മഞ്ചേരി : വീണാ വിജയനെതിരായ എസ്എഫ്‌ഐഒ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി...

എംഎ ബേബി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി

0
ചെന്നൈ : സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി തമിഴ്നാട് മുഖ്യമന്ത്രി...

കോൺഗ്രസ് ആരെ സ്ഥാനാ‍ർത്ഥിയായി പ്രഖ്യാപിച്ചാലും വിജയിപ്പിക്കും ; ആര്യാടൻ ഷൗക്കത്ത്

0
മലപ്പുറം : പാർട്ടി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്ന് ആര്യാടൻ...