കോവിഡ് 19 നെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചതിന് പിന്നാലെ യുഎസ്സില്‍ ഡോക്ടര്‍ക്ക് ഗുരുതരമായ അലര്‍ജി

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : കോവിഡ് 19 നെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചതിന് പിന്നാലെ യുഎസ്സില്‍ ഡോക്ടര്‍ക്ക് ഗുരുതരമായ അലര്‍ജി. ബോസ്റ്റണ്‍ മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ക്കാണ് അലര്‍ജി പ്രശ്നം നേരിട്ടത്. ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മൊഡേണ വാക്സിനാണ് ഡോക്ടര്‍ സ്വീകരിച്ചത്. ആശുപത്രിയിലെ ജനറിക് ഓങ്കോളജി വിഭാഗത്തിലെ ഡോ. ഹുസൈന്‍ സദ്ര്‍സാദേഹ് എന്ന ഡോക്ടറാണ് വാക്സിന്‍ സ്വീകരിച്ചത്. വാക്സിന്‍ സ്വീകരിച്ച ഉടനെ തന്നെ അലര്‍ജിയുണ്ടായതായി ഡോക്ടര്‍ പറയുന്നു. തലകറക്കവും ഹൃദയമിടിപ്പ് കൂടിയതായും ഡോക്ടര്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മൊഡേണ വാക്സിന്‍ സ്വീകരിച്ച ശേഷം ആദ്യമായാണ് ഇത്ര ഗുരുതരമായ അലര്‍ജി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അലര്‍ജി ഉണ്ടായ ഉടനെ തന്നെ ഡോക്ടറെ എമര്‍ജന്‍സി വാര്‍ഡിലേക്ക് മാറ്റിയതായി ആശുപത്രി അറിയിച്ചു.

മെഡേണയുടെ കൊവിഡ് പ്രതിരോധ വാക്‌സിന് കഴിഞ്ഞ ആഴ്ച്ചയാണ് അമേരിക്ക അടിയന്തര അനുമതി നല്‍കിയത്. ഫൈസറിനും ബയോ എന്‍ടെക്കിനും പിന്നാലെയാണ് അമേരിക്ക മെഡേണ വാക്‌സിന് അനുമതി നല്‍കിയത്.

യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്‍റെ സഹകരണത്തോടെ ഉത്പാദിപ്പിച്ച മെഡേണ വാക്‌സിന്‍ 28 ദിവസത്തെ ഇടവേളയില്‍ രണ്ട് തവണയായിട്ടാണ് നല്‍കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....