തിരുവനന്തപുരം: ഇ.പി ജയരാജനെതിരെ സി.പി.എം നടപടി എടുത്തില്ലെങ്കിലും ഇടതുമുന്നണി യോഗത്തിൽ വിഷയം ഉന്നയിക്കാൻ സി.പി.ഐ തീരുമാനം.വിവാദങ്ങൾ മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചു എന്ന പൊതു വിലയിരുത്തലിലാണ് സി.പി.ഐ ഉള്ളത്. അതേസമയം സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ചേരുമ്പോൾ ഇ.പി വിവാദം ചർച്ച ചെയ്തേക്കും. തിരുവനന്തപുരം: ഇ.പി ജയരാജനെതിരെ സി.പി.എം നടപടി എടുത്തില്ലെങ്കിലും ഇടതുമുന്നണി യോഗത്തിൽ വിഷയം ഉന്നയിക്കാൻ സി.പി.ഐ തീരുമാനം.വിവാദങ്ങൾ മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചു എന്ന പൊതു വിലയിരുത്തലിലാണ് സി.പി.ഐ ഉള്ളത്. അതേസമയം സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ചേരുമ്പോൾ ഇ.പി വിവാദം ചർച്ച ചെയ്തേക്കും.
ഇ.പിയുടെ കൂടിക്കാഴ്ചയും ചർച്ചയും മുന്നണിയുടെ വിശ്വാസ്യതയെ തന്നെ ബാധിച്ചു എന്ന പാർട്ടി നിലപാട് യോഗത്തിൽ നേതാക്കൾ അറിയിച്ചേക്കും. വിവാദം സി.പി.എമ്മും പൂർണമായി അവസാനിപ്പിച്ചിട്ടില്ല എന്നാണ് സൂചന.കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പിയുമായി ബന്ധപ്പെട്ട വിഷയം അദ്ദേഹത്തിന്‍റെ ഘടകം ചർച്ച ചെയ്യട്ടെ എന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം ഉള്ളത്.വിവാദങ്ങൾ പരിശോധിക്കുവാൻ കമ്മീഷൻ വെക്കാനോ, നടപടി സ്വീകരിക്കാനോ കേന്ദ്ര കമ്മിറ്റി തീരുമാനിക്കട്ടെ എന്ന നിലപാട് സംസ്ഥാന നേതൃത്വത്തിലുണ്ട്.അടുത്ത കേന്ദ്ര കമ്മിറ്റി യോഗം ഇ.പിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യും.