കട്ടപ്പന സിപിഎം സഹകരണ ആശുപത്രി പുറമ്പോക്ക് കെട്ടിടത്തില്‍ ; പൊളിച്ചു മാറ്റാനൊരുങ്ങി ജില്ലാഭരണകൂടം

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന: കട്ടപ്പനയിലെ പുറമ്പോക്ക് ഭൂമിയില്‍ സിപിഎം സഹകരണ ആശുപത്രി സ്ഥിതി ചെയുന്ന കെട്ടിടം പൊളിച്ചേക്കും. മുന്‍ സിഐടിയു നേതാവ് ലൂക്ക ജോസഫ് തണ്ടപ്പേര്‍ തിരുത്തി ഭൂമി തട്ടിയെടുത്ത സംഭവത്തില്‍ ആണ് ജില്ലാ ഭരണകൂടത്തിന്റെ കര്‍ശന നടപടി. പുറമ്പോക്ക് ഭൂമിക്കായി ഉണ്ടാക്കിയ വ്യാജ തണ്ടപ്പേര്‍ റദ്ദാക്കി. ഭൂമി തിരിച്ചെടുക്കാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം ആരംഭിച്ചു കഴിഞ്ഞു.  കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം പുറമ്പോക്ക് ഭൂമിയിലെ കെട്ടിടത്തില്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന സിപിഎം സഹകരണ ആശുപത്രിക്ക് ഒഴിയാന്‍ ആവശ്യപ്പെട്ട് ഉടന്‍ നോട്ടീസ് നല്‍കും. അതിന് ശേഷം കെട്ടിടം പൊളിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തണ്ടപ്പേര്‍ തട്ടിപ്പിന് ഒത്താശ ചെയ്ത കട്ടപ്പന മുന്‍ വില്ലേജ് ഓഫീസര്‍ ആന്റണിയെ കഴിഞ്ഞ ദവിസം സര്‍വ്വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തിരുന്നു.

മറ്റൊരു ഭൂമിയുടെ തണ്ടപ്പേര്‍ കീറിമാറ്റി ലൂക്ക ജോസഫിനായി പുതിയത് ഒട്ടിച്ചതും കരമടച്ച്‌ നല്‍കിയതും മുന്‍ വില്ലേജ് ഓഫീസര്‍ ആന്റണിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെത്തുടര്‍ന്നാണ് നടപടി. കെട്ടിടം പുറമ്പോക്ക് ഭൂമിയിലാണെന്ന് വില്ലേജ് ഓഫീസര്‍ പ്രാഥമിക ഘട്ടത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പുറമ്പോക്ക് ഭൂമിയിലെ കെട്ടിടത്തിന് അനുമതി കിട്ടാനായാണ് മറ്റൊരു ഭൂമിയുടെ തണ്ടപ്പേര്  ലൂക്ക ജോസഫ് തട്ടിയെടുത്തത്.  വാഴവര ആശ്രമം ആയുര്‍വേദ കോളേജ് ഉടമ സിബി 2006 ഏപ്രിലില്‍ വാങ്ങുകയും 2010 വരെ കരമടക്കുകയും ചെയ്തിരുന്ന ഭൂമിയുടെ തണ്ടപ്പേരാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. ഇടയ്ക്ക് മുടങ്ങിപ്പോയ കരം വീണ്ടും അടക്കാന്‍ ചെന്നപ്പോള്‍ ആ തണ്ടപ്പേരില്‍ അങ്ങനെ ഒരു ഭൂമിയേ ഇല്ലെന്ന് കട്ടപ്പന വില്ലേജ് ഓഫീസ് സിബിയെ അറിയിക്കുകയായിരുന്നു. സിബിയുടെ പരാതിയില്‍ വില്ലേജ് ഓഫീസര്‍ നടത്തിയ പരിശോധനയില്‍ ഇതേ തണ്ടപ്പേരില്‍ മറ്റൊരു ഭൂമിക്ക് ലൂക്ക ജോസഫ് എന്നയാള്‍ കരമടക്കുന്നതായി ബോധ്യപ്പെട്ടു. അങ്ങനെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. എന്നാല്‍ ലൂക്കയുടേതെന്ന് പറയുന്ന ഭൂമിക്ക് മുന്നാധാരമോ മറ്റ് രേഖകളോ ഇല്ല.

വേണ്ടത്ര രേഖകളൊന്നുമില്ലാത്തതിനാല്‍ ഇവിടെ കെട്ടിടം പണിയുന്നതിന് ആദ്യം കട്ടപ്പന മുന്‍സിപ്പാലിറ്റി അനുമതി നിഷേധിച്ചിരുന്നു. ഈ ഭൂമിയിലാണ് ഇപ്പോള്‍ സിപിഎമ്മിന്റെ സഹകരണ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഇതോടെ വര്‍ഷങ്ങളായി കരമടക്കാതെ കിടന്നിരുന്ന ഒരു ഭൂമിയുടെ തണ്ടപ്പേര്‍ മോഷ്ടിക്കുകയാണ് ലൂക്ക ചെയ്തത്.  മൂന്ന് വര്‍ഷം മുമ്പു  നടന്ന തട്ടിപ്പിന് ലൂക്കയ്ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് മുന്‍ വില്ലേജ് ഓഫീസര്‍ ആന്റണിയാണ്. യാഥാര്‍ത്ഥ തണ്ടപ്പേര്‍ കീറിമാറ്റി പുതിയത് ഒട്ടിച്ചു. 2006 മെയ് മുതല്‍ കരമടക്കുന്നതായി രേഖകളും ഉണ്ടാക്കി നല്‍കി. ലൂക്കയുടെ തട്ടിപ്പിന് ജില്ലയിലെ ഉന്നത സിപിഎം നേതാക്കളുടെ പിന്തുണ ഉണ്ടെന്നും അതെല്ലാം അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ച യുവാവിനെ പോലീസ് പിടികൂടി

0
കോഴിക്കോട്: റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു....

അയോധ്യ രാമക്ഷേത്ര ട്രസ്റ്റിൽ പുതിയ തസ്തിക ; സിഇഒയെ നിയമിക്കാൻ തീരുമാനം ; കണ്ടെത്താൻ...

0
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൻ്റെ ചുമതല വഹിക്കുന്ന ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര...

ഹൈക്കോടതി അഭിഭാഷക നിയമന വിവാദം : മുഖ്യമന്ത്രിക്ക് എതിരെ ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: ഹൈക്കോടതി അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ലോയേഴ്സ്...

മരട് അനീഷ് വീണ്ടും അറസ്റ്റിൽ ; സ്പായിൽ അതിക്രമിച്ചു കയറിയെന്ന പരാതിയിൽ നടപടി

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് മരട് അനീഷ് വീണ്ടും...