തിരുവനന്തപുരം : നാല് വോട്ട് കിട്ടാൻ എന്തും ചെയ്യാൻ മടിയില്ലാത്ത ആളാണ് വി.ഡി സതീശനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജമാ അത്തെ ഇസ്ലാമിയെ പറഞ്ഞാൽ മുസ്ലീം വിരുദ്ധമാണെന്ന് പറയുന്നത് വർഗീയതയാണ്. മുസ്‌ലിം ലീഗിന്റെ ആശയം നിയന്ത്രിക്കുന്നത് ജമാ അത്തെ ഇസ്‌ലാമിയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കേരളത്തിലെ കോൺഗ്രസുകാരിൽ ചിലർ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി വോട്ട് പിടിച്ചു.
ഷെയ്ക്ക് മുഹമ്മദ് കാരക്കുന്ന് പറയുന്നു ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക ലോകം നടപ്പാക്കാനുള്ള പാർട്ടി ആണെന്ന്. എന്നാൽ സതീശൻ പറയുന്നു ജമാ അത്തെ ഇസ്ലാമി മത നിരപേക്ഷ ഉള്ളടക്കം ഉള്ള പാർട്ടി ആണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ലീഗിന് ഒരു ദാർശനിക അടിത്തറയുമില്ലെന്ന് എംവി ഗോവിന്ദൻ വിമർശിച്ചു. ജമാ അത്തെ ഇസ്ലാമിയെ പറഞ്ഞാൽ മുസ്ലീം വിരുദ്ധം ആണെന്ന് പറയുന്നത് വർഗീയത. മതം മതം എന്ന് പറയുന്ന കെഎം ഷാജി വർഗീയ വാദിയാണെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.





























