ലഖ്‌നോ : ബൈക്കിൽ തൊട്ടതിന് ദലിത് വിദ്യാർഥിയെ അധ്യാപകൻ ക്ലാസിൽ പൂട്ടിയിട്ട് ലോഹദണ്ഡ് കൊണ്ട് അടിച്ചു. ഉത്തർപ്രദേശിലെ നാഗ്ര പോലീസ് സ്റ്റേഷൻ പരിധിയിൽ റാനോപുരിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. അധ്യാപകനായ കൃഷ്ണമോഹൻ ശർമയാണ് ആറാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചത്. ഇയാളെ പിന്നീട് സസ്‌പെൻഡ് ചെയ്തു.
അധ്യാപകൻ വിദ്യാർഥിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് ലോഹദണ്ഡ്, ചൂരൽ എന്നിവ ഉപയോഗിച്ച് കുട്ടിയെ അടിക്കുകയും കഴുത്ത് ഞെരിച്ചതായും കുട്ടിയുടെ പരാതിയിലുണ്ട്. മറ്റ് അധ്യാപകരെത്തിയാണ് വിദ്യാർഥിയെ രക്ഷപ്പെടുത്തിയത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് നാഗ്ര സ്റ്റേഷൻ എസ്എച്ച്ഒ ദേവേന്ദ്രനാഥ് ദുബെ.





























