തണ്ണിത്തോട് റോഡിലെ അപകടകരമായ മരങ്ങള്‍ വാഹനങ്ങള്‍ക്ക് ഭീഷണി

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : തണ്ണിത്തോട് റോഡില്‍ അപകടകരമായി റോഡിലേക്ക് ഒടിഞ്ഞു വീഴുന്ന മരങ്ങള്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. എലിമുള്ളുംപ്ലാക്കല്‍ മുതല്‍ ഇലവുങ്കല്‍ തോട് വരെയുള്ള ഭാഗത്താണ് ഏറ്റവും കൂടുതല്‍ മരങ്ങള്‍ ഒടിഞ്ഞു വീഴുന്നത്. മഴയും കാറ്റും ശക്തമായാല്‍ റോഡില്‍ മരം വീഴുന്നത് പതിവാണ്. കോന്നി, റാന്നി ഫോറസ്റ്റ് ഡിവിഷനില്‍ പെടുന്നതാണ് തണ്ണിത്തോട് റോഡില്‍ മുണ്ടോന്മൂഴി പാലത്തിന് അക്കരയും ഇക്കരെയുമുള്ള വന ഭാഗങ്ങള്‍. ഈ ഭാഗത്തെ അപകട ഭീഷണിയായ മരങ്ങള്‍ മുറിക്കുവാന്‍ വനം വകുപ്പ് നേരത്തെ നടപടി തുടങ്ങുകയും ഇതില്‍ റാന്നി ഡിവിഷന് കീഴിലെ മരങ്ങള്‍ മുറിച്ച് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ അപകടകരമായ മരങ്ങള്‍ ഇനിയും ബാക്കിയാണ്.

ചുവട് ദ്രവിച്ചതും ഒടിഞ്ഞു വീഴാറായതുമായ മരങ്ങളാണ് ഇതില്‍ കൂടുതലും. മഴക്കാലത്ത് വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മരങ്ങള്‍ റോഡിലേക്ക് ഒടിഞ്ഞുവീഴാറുണ്ടെങ്കിലും തലനാരിഴയ്ക്കാണ് വാഹനങ്ങളും യാത്രക്കാരും രക്ഷപെടുന്നത്. പേരുവാലി മുതല്‍ മുണ്ടോന്‍മൂഴി പാലം വരെയുള്ള ഭാഗത്ത് ഇപ്പോഴും മരങ്ങള്‍  ഒടിഞ്ഞു വീഴുന്നുണ്ട്. ഒടിഞ്ഞു വീണ ശിഖരങ്ങള്‍ വള്ളിപ്പടര്‍പ്പുകളില്‍ തട്ടി നിന്ന ശേഷം താഴേക്ക് വീഴുന്നതും അപകടങ്ങള്‍ക്ക് കാരണമായി മാറുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃഗചൂഷണം അവസാനിപ്പിക്കണം, സ്വാതന്ത്ര്യദിനത്തിൽ കൂടുകൾക്കുള്ളിൽ കിടന്ന് നിരാഹാര സമരം

0
തിരുവനന്തപുരം: മൃഗങ്ങളുടെ ചൂഷണവും ദുരിതവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഏഴുദിവസത്തെ...

വി ഡി സതീശന്‍ ജമാ അത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങി : വന്ദേമാതരം ആലപിക്കാത്തതില്‍...

0
കോട്ടയം: സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം ആലപിക്കാത്ത വിഷയത്തില്‍ മുഖ്യമന്ത്രി വി...

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായും ആലപിച്ചു ; ഖർഗെയും സോണിയ ഗാന്ധിയും ഇടപെട്ടിട്ടും പാടി

0
ന്യൂഡൽഹി : 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദില്ലി എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ....

കോഴിക്കോട് കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദേശീയ ഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച് അംഗങ്ങൾ

0
കോഴിക്കോട്: എഴുപതാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് കോര്‍പ്പറേഷനില്‍ വ്യത്യസ്തമായ സംഭവങ്ങള്‍ അരങ്ങേറി....