കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ ഗൗരവമേറിയ നിര്‍ദേശമടങ്ങിയ രഹസ്യരേഖ സംസ്ഥാന പോലീസില്‍ നിന്നു ചോര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ ഗൗരവമേറിയ നിര്‍ദേശമടങ്ങിയ രഹസ്യരേഖ സംസ്ഥാന പോലീസില്‍ നിന്ന് ചോര്‍ന്നു. സംസ്ഥാനപോലീസ് മേധാവി മലപ്പുറം ജില്ലാപോലീസ് മേധാവിക്കയച്ച രഹസ്യരേഖ സ്വര്‍ണക്കടത്തു കേസിലെ പ്രതി ഹൈക്കോടതിയില്‍ ഹാജരാക്കി. കോഫെ പോസ കരുതല്‍ തടങ്കല്‍ സംബന്ധിച്ച്‌ രഹസ്യക്കത്തു ചോര്‍ന്നത് അന്വേഷിച്ചു നടപടിയെടുക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി. ജി. അജിത്കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

സ്വര്‍ണം കടത്തിയ മലപ്പുറം കാവനൂര്‍ സ്വദേശി ഫസലു റഹ്മാനും മറ്റു ചിലര്‍ക്കുമെതിരേ കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ കോഫെപോസ നിയമപ്രകാരം കരുതല്‍ തടങ്കലിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഫസലു റഹ്മാന്‍ ഒളിവില്‍പ്പോകുകയും തുടര്‍ന്ന് തടങ്കല്‍ ഉത്തരവു നടപ്പാക്കാന്‍ കഴിയാതാകുകയും ചെയ്തു. ഇതിനിടെ തടങ്കല്‍ ഉത്തരവു ചോദ്യം ചെയ്ത് ഫസലു റഹ്മാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

സംസ്ഥാന പോലീസ് മേധാവി രഹസ്യം എന്ന മേല്‍ക്കുറിപ്പോടെ മലപ്പുറം ജില്ലാ പോലീസ് മേധാവിക്കയച്ച കത്തിന്‍റെ പകര്‍പ്പും ഹര്‍ജിക്കൊപ്പം ഹാജരാക്കിയിരുന്നു. ‘സീക്രട്ട്’ എന്ന് പ്രത്യേകം എഴുതിയ കത്ത് കേസില്‍ തടങ്കല്‍ ഉത്തരവു നേരിടുന്ന ആള്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നുവെന്ന് ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ എസ്. മനു ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന് കേരള പോലീസില്‍ നിന്നു കോടതി വിശദീകരണം തേടി.

മലപ്പുറം ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മറ്റൊരാളുടെ തടങ്കല്‍ ഉത്തരവു നടപ്പാക്കുമ്പോള്‍ ഉത്തരവിനൊപ്പം സ്ഥലം സബ് ഇന്‍സ്‌പെക്ടര്‍ അബദ്ധത്തില്‍ രഹസ്യരേഖയുടെ പകര്‍പ്പും നല്കുകയായിരുന്നുവെന്നും അയാളില്‍ നിന്നാണ് കേസിലെ ഹര്‍ജിക്കാരന് രഹസ്യരേഖയുടെ പകര്‍പ്പു ലഭിച്ചതെന്നുമാണ് വിശദീകരിച്ചത്. എന്നാല്‍ കരുതല്‍ തടങ്കല്‍ നടപടിയുടെ ഭാഗമായ രഹസ്യരേഖ ചോര്‍ന്ന് കരുതല്‍ തടങ്കല്‍ നേരിടുന്ന വ്യക്തിക്കു ലഭിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് ഡിആര്‍ഐക്കു വേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ആരോപിച്ചു.

തുടര്‍ന്ന് ഹര്‍ജിക്കാരന്‍ കേസ് പിന്‍വലിക്കാന്‍ അനുമതി തേടി. ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്കിയെങ്കിലും സംസ്ഥാന പോലീസ് മേധാവിയുടെ രഹസ്യക്കത്തു ചോര്‍ന്നതിനെക്കുറിച്ച്‌ മതിയായ അന്വേഷണം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ട ഡിവിഷന്‍ ബെഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’അൻസിബ ലക്ഷത്തിൽ ഒരാൾ, ആ അപൂർവ്വ കഴിവ് സമൂഹത്തിന് ആവശ്യമാണ്’; പ്രശംസയുമായി മാലാ പാർവതി

0
കൊച്ചി: താരസംഘടന അമ്മയിലേക്ക് ഇനി മത്സരിക്കില്ലെന്ന അന്‍സിബയുടെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി മാല...

​പനിപ്പേടിയിൽ കേരളം: ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; എലിപ്പനിയും ഷിഗെല്ലയും പടരുന്നു, സംസ്ഥാനത്ത് അതീവ...

0
തിരുവനന്തപുരം : മഴ കനത്തതോടെ കേരളം കടുത്ത ആരോഗ്യപ്രതിസന്ധിയിലേക്ക്. ഡെങ്കിപ്പനി ബാധിച്ച്...

​’ഇറാനെതിരെയുള്ള യുദ്ധത്തിൽ ഇസ്രായേൽ തനിച്ചു പോരാടണം’; അമേരിക്കയെ അമിതമായി ആശ്രയിക്കേണ്ടെന്ന് ബെന്യാമിൻ നെതന്യാഹു

0
ടെല്‍അവീവ്: ഇറാനെതിരായ പോരാട്ടത്തില്‍ ഇനി മുതല്‍ യുഎസിനെ ആശ്രയിക്കരുതെന്ന് മുന്നറിയിപ്പ് നൽകി...

അത്തിക്കയം ജങ്ഷനിലെ വെള്ളക്കെട്ട് : ദുരിതമൊഴിയാതെ കാൽനടയാത്രക്കാരും വ്യാപാരികളും

0
അത്തിക്കയം: അത്തിക്കയം ജങ്ഷനിലെ രൂക്ഷമായ വെള്ളക്കെട്ട് യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ദുരിതമാകുന്നു....