മുംബൈ: ബോളിവുഡ് നടി ലൈലാ ഖാനെയും അഞ്ചംഗ കുടുംബത്തെയും കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന് വധശിക്ഷ. മുംബൈ സെഷൻസ് കോടതിയാണ് പര്‍വേസ് ടക്കിന് വധശിക്ഷ വിധിച്ചിരിക്കുന്നത്. സംഭവം നടന്ന് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വന്നിരിക്കുന്നത്. സ്വത്തുതര്‍ക്കമാണ് പര്‍വേസിനെ ക്രൂരമായ കൂട്ടക്കുരുതിയിലേക്ക് നയിച്ചത്. ലൈലാ ഖാൻ, അമ്മ സലീന, സഹോദരങ്ങളായ അസ്മിൻ, ഇമ്രാൻ, സാറ, ബന്ധു രേഷ്മ ഖാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. സലീനയുടെ മൂന്നാം ഭര്‍ത്താവായിരുന്നു പര്‍വേസ്. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ആദ്യം പര്‍വേസ് സലീനയെയാണ് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇവരുടെ മക്കളെയും ബന്ധുവിനെയും കൊല്ലുകയായിരുന്നു. 2011ലാണ് കൂട്ടക്കൊല നടന്നതെങ്കിലും ഒരു വര്‍ഷം കഴിഞ്ഞാണ് കുടുംബത്തിന്‍റെ ഒരു ഫാംഹൗസില്‍ നിന്ന് ഇവരുടെ അസ്ഥികൂടം കണ്ടെത്തുന്നത്. ഇതോടെയാണ് കൂട്ടക്കൊലയെ കുറിച്ച് പുറംലോകവും അറിയുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1