ഡല്‍ഹിയില്‍ ത്രികോണമത്സരം …കൊട്ടിക്കലാശം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: നിയമസഭാ തെരെഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന് . 70 മണ്ഡലങ്ങളിലാണ് ജന വിധിതേടുന്നത്. തുടര്‍ഭരണം ഉറപ്പാക്കുമെന്ന ആത്മവിശ്വാസത്തിലാണ് കെജ്രിവാളും എഎപിയും. എ.എ.പി., ബി.ജെ.പി., കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ തമ്മിലുള്ള ശക്തമായ തികോണമത്സരമാണ് ഇത്തവണ ഡല്‍ഹിയില്‍ അരങ്ങേറുന്നത്. എ.എ.പി.യും ബി.ജെ.പി.യും തമ്മിലാണ് പ്രധാനപോരാട്ടം. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മറ്റു കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, എം.പി.മാര്‍, പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ തുടങ്ങിയവരെ നിരത്തിലിറക്കിയാണ് ബി.ജെ.പി.യുടെ പ്രചാരണം.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് എ.എ.പി.യെ നയിക്കുന്നത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മറ്റു മന്ത്രിമാര്‍ എന്നിവരും പാര്‍ട്ടിക്കായി പ്രചാരണം നയിക്കുന്നുണ്ട്.  എ.ഐ.സി.സി. മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ കോണ്‍ഗ്രസിനുവേണ്ടി പ്രചാരണത്തിനെത്തി.  എന്നാല്‍ വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എ എ പി ക്ക് അനുകൂലമാണ്. എബിപി സര്‍വ്വേയുടെ അഭിപ്രായ സര്‍വ്വെയിലും 50 സീറ്റുകളോടെ എഎപി അധികാരത്തില്‍ വരുമെന്നാണ് പ്രവചനം. ഫെബ്രുവരി 8 നാണ് തെരഞ്ഞെടുപ്പ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....