സ്കൂള്‍ തുറന്നിട്ടും മഴയെത്തിയിട്ടും ജില്ലയിലെ അപകടകരമായ മരങ്ങള്‍ മുറിക്കാന്‍ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അധ്യന വര്‍ഷം ആരംഭിച്ചിട്ടും പത്തനംതിട്ട ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുവാന്‍ നടപടി സ്വീകരികാതെ അധികൃതര്‍. ജില്ലയുടെ പല ഭാഗത്തും റോഡ്‌ വശങ്ങളില്‍ ചുവട് ദ്രവിച്ചതും ശിഖരങ്ങള്‍ ഉണങ്ങിയതുമായ നിരവധി മരങ്ങളാണ് ഉള്ളത്‌. കാറ്റും മഴയും വരുമ്പോള്‍ ഇതില്‍ പലതും ഒടിഞ്ഞ് റോഡില്‍ വീഴുന്നതും പതിവാണ്. വാഹനങ്ങള്‍ കടന്നുപോകുമ്പോഴാണ് പലതും വീണിട്ടുള്ളത്. ഭാഗ്യം കൊണ്ട് മാത്രമാണ് യാത്രക്കാര്‍ രക്ഷപെടുന്നതും. എന്നാല്‍ ഈ മരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ യാതൊരു നടപടികളും അധികാരികള്‍ സ്വീകരിക്കുന്നില്ല. അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ ജില്ലാ ഭരണകൂടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് എങ്കിലും ഇത് പലയിടത്തും നടപ്പാക്കിയിട്ടില്ല.

വാക ഇനത്തില്‍പ്പെട്ട മരങ്ങളാണ് ഇത്തരത്തില്‍ കൂടുതലും അപകടകരമായി നില്‍ക്കുന്നത്. ചുവട് ദ്രവിച്ച മരങ്ങളാണ് ഇതില്‍ പലതും. പഞ്ഞി, വട്ട, ഇലഞ്ഞി, തേക്ക്, ആഞ്ഞിലി തുടങ്ങിയവയും ജില്ലയിലെ പാതയോരങ്ങളില്‍ അപകടഭീഷണിയായി നില്‍ക്കുന്നുണ്ട്. കൊച്ചുകുട്ടികളുമായി പോകുന്ന സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ഇതിനടിയില്‍ കൂടിയാണ് സഞ്ചരിക്കുന്നത്. അപകടങ്ങള്‍ നടക്കാതെ ഇത്തരം മരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ തയ്യാറല്ലെന്ന വാശിയിലാണ് അധികാരികള്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുവൈത്തിന് നേരെ ഡ്രോൺ ആക്രമണം : വ്യോമപാത അടച്ചു ; വിമാന സർവീസുകൾ...

0
കുവൈത്ത് സിറ്റി : ഡ്രോൺ ആക്രമണ ഭീഷണിയെത്തുടർന്ന് കുവൈത്തിൽ വ്യോമപാത താൽക്കാലികമായി...

തന്റെ വാദം കേൾക്കണം ; വഖഫ് ബോർഡ് കേസിൽ തടസ്സ ഹർജിയുമായി ഷോൺ ജോർജ്

0
ദില്ലി: കേരള വഖഫ് ബോർഡ് കേസിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ...

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം എ.ഡി.ജി.പി പി.വിജയൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : പത്തനംതിട്ട ജില്ലാ സോഷ്യൽ പോലീസിംഗ് ഡിവിഷനിലെ വിവിധ പദ്ധതികളുടെ...

അഭിഭാഷകർക്കുൾപ്പെടെ സോഷ്യൽമീഡിയ ഉപയോഗത്തിന് നിയന്ത്രണം ; മാർഗനിർദേശവുമായി ബിസിഐ

0
ന്യൂഡൽഹി : അഭിഭാഷകർ, നിയമവിദ്യാർഥികൾ, നിയമ ഇന്റേണുകൾ, നിയമ അധ്യാപകർ, നിയമ...