ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ ജോസഫ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ പ്രായമേറുന്തോറും തിരക്കുകൾക്കിടയിൽ ആ ശീലങ്ങൾ പലരും മറന്നുപോകും. അതിൽ നിന്നെല്ലാം വ്യത്യസ്തനായി തന്റെ ആജീവനാന്ത ശേഖരണ ശീലത്തെ ഒരു ലോക റെക്കോർഡാക്കി മാറ്റി മാതൃകയായിരിക്കുകയാണ് സുനിൽ ജോസഫ് എന്ന 57 കാരൻ. ഭൂമിയിലെ ഏറ്റവും വലിയ പേപ്പർ കപ്പുകളുടെ ശേഖരമെന്ന അപൂർവ്വ നേട്ടമാണ് ഈ പീരുമേട് സ്വദേശി ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള 858 പേപ്പർ കപ്പുകളാണ് സുനിൽ ജോസഫിന്റെ ശേഖരത്തിലുള്ളത്. കേവലം എണ്ണത്തിൽ മാത്രമല്ല, ഈ ശേഖരത്തിന്റെ  വൈവിധ്യവും നമ്മെ അത്ഭുതപ്പെടുത്തും. 31 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നായി ശേഖരിച്ച വെറും 5 മില്ലിലിറ്റർ മാത്രം വലിപ്പമുള്ള കുഞ്ഞൻ കപ്പുകൾ മുതൽ 500 മില്ലിലിറ്റർ വരെയുള്ള വലിയ കപ്പുകൾ വരെ ഈ വിസ്മയ ശേഖരത്തിലുണ്ട്.

ഒരു സാമൂഹിക പ്രവർത്തകനും രണ്ട് കുട്ടികളുടെ പിതാവുമായ സുനിൽ ജോസഫിന്റെ ഈ ശേഖരണ ഭ്രമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലത്ത് സ്റ്റാമ്പുകൾ, നാണയങ്ങൾ, തീപ്പെട്ടിപ്പടങ്ങൾ എന്നിവ കൗതുകത്തോടെ ഒളിപ്പിച്ചു വെച്ചായിരുന്നു തുടക്കം. പ്രായത്തോടൊപ്പം വളർന്ന ആ അഭിനിവേശം പിന്നീട് റേസർ ബ്ലേഡ് കവറുകൾ, വിമാന ബോർഡിംഗ് പാസുകൾ, കോഫി മഗ്ഗുകൾ, ടീ ബാഗുകൾ എന്നിവയിലേക്കും വ്യാപിപ്പിച്ചു. ദശാബ്ദങ്ങളായി തുടരുന്ന ഈ കഠിനാധ്വാനമാണ് അദ്ദേഹത്തെ റെക്കോർഡുകളുടെ നെറുകയിൽ എത്തിച്ചത്. സുനിൽ ജോസഫിനെ തേടിയെത്തുന്ന ആദ്യത്തെ ലോക റെക്കോർഡല്ല ഇത്. ഇതിനുമുമ്പ് 2013-ൽ 245 രാജ്യങ്ങളിലെ 5,986 ഫോൺ കാർഡുകളുടെ ഏറ്റവും വലിയ ശേഖരം കെട്ടിപ്പടുത്തുകൊണ്ട് അദ്ദേഹം തന്റെ ആദ്യ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരുന്നു.

പിന്നീട് 8,000-ത്തിലധികം ഫോൺ കാർഡുകൾ ശേഖരിച്ച ഒരു കനേഡിയൻ സ്വദേശി ഈ റെക്കോർഡ് ഭേദിച്ചെങ്കിലും തോറ്റുകൊടുക്കാൻ സുനിൽ തയ്യാറായിരുന്നില്ല.
ആ വാശിയാണ് ഇപ്പോൾ പേപ്പർ കപ്പുകളിലൂടെ രണ്ടാമതൊരു ഗിന്നസ് റെക്കോർഡ് കൂടി അദ്ദേഹത്തിന്റെ അക്കൗണ്ടിൽ എത്തിച്ചത്. 2021-ൽ800 കപ്പുകൾ ശേഖരിച്ച ന്യൂയോർക്ക് സ്വദേശി വുഡിൽ റാഫേലിന്റെ റിക്കാർഡാണ് സുനിൽ തകർത്തത്. തന്റെ ഈ വലിയ നേട്ടത്തിന് പിന്നിൽ ലോകമെമ്പാടുമുള്ള സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വലിയൊരു പിന്തുണയുണ്ടെന്ന് സുനിൽ ജോസഫ് നന്ദിയോടെ സ്മരിക്കുന്നു. തങ്ങൾ കാണുന്ന വ്യത്യസ്തമായ പേപ്പർ കപ്പുകൾ തപാലിലൂടെ അദ്ദേഹത്തിന് അയച്ചു നൽകി അവരെല്ലാം ഈ റെക്കോർഡ് യാത്രയിൽ പങ്കാളികളാവുകയായിരുന്നു.

തന്റെ ഈ അപൂർവ്വ ശേഖരം വെറുതെ വീട്ടിൽ പൂട്ടിയിടാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. കുട്ടികളിലും യുവാക്കളിലും ഇത്തരം നല്ല ശീലങ്ങൾ വളർത്തിയെടുക്കുന്നതിനായി സ്കൂളുകളിലും കോളേജുകളിലും അദ്ദേഹം പതിവായി പ്രദർശനങ്ങൾ സംഘടിപ്പിക്കാറുണ്ട്. ലോക റെക്കോർഡുകൾ എന്നത് സാധാരണക്കാർക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത ഒന്നാണെന്ന് ചിന്തിക്കുന്നവരോട് അദ്ദേഹത്തിന് പറയാനുള്ളത് ഇത്രമാത്രം. “നിങ്ങളുടെ അഭിനിവേശത്തോട് എപ്പോഴും പ്രതിബദ്ധതയുള്ളവരായിരിക്കുക, അങ്ങനെയാണെങ്കിൽ നിങ്ങൾ വിനോദമായി കാണുന്ന ഒരു ചെറിയ കാര്യം പോലും നാളെ ‘ആഗോള അംഗീകാരത്തിന്റെ പൈതൃകമായി’ മാറും.” പേപ്പർ കപ്പുകൾക്ക് ശേഷം അടുത്ത ലക്ഷ്യത്തിലേക്കും സുനിൽ ജോസഫ് ചുവട് വെച്ചുകഴിഞ്ഞു. വിവാഹ ക്ഷണക്കത്തുകളുടെ ഏറ്റവും വലിയ ശേഖരമെന്ന തന്റെ അടുത്ത ലോക റെക്കോർഡ് ശ്രമത്തിന്റെ ഔദ്യോഗിക അംഗീകാരത്തിനായുള്ള കാത്തിരിപ്പിലാണ് ഈ റെക്കോർഡ് ജേതാവ് ഇപ്പോൾ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ ഉത്തരവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ ഉത്തരവ്. ചീഫ് സെക്രട്ടറിയാണ്...

ബെം​ഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ; പഴകിയ ഇറച്ചിയും പാലും പിടിച്ചെടുത്തു

0
ബെം​ഗളൂരു : ന​ഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും പ്രമുഖ റിസോർട്ടുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ...

വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദം : എഇഒമാരോട് റിപ്പോർട്ട് തേടി കാസർകോട്...

0
കാസർകോട്: സ്‌കൂൾ ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദത്തിൽ...

കേന്ദ്രത്തിന്റെ ഡീപ്-ടെക് ഫണ്ട് വിതരണം ; സ്വജനപക്ഷപാതമെന്ന് ആരോപണം

0
ന്യൂഡൽഹി : സ്വകാര്യമേഖലയിലെ ഡീപ്-ടെക് ഗവേഷണത്തിനും നവീകരണത്തിനും കേന്ദ്രസർക്കാർ തുടങ്ങിയ റിസർച്ച്,...