കൊല്ലം : ഉപദ്രവിച്ചതിന്റെ മുറിവുകളെ പാടുകളോ ഇല്ല, പുഴയില്‍ വീണിടത്തു നിന്ന് ഒഴുകി ദൂരേയക്കു പോയതാണോ എന്നു സംശയം. 6 വയസ്സുകാരിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി തിരുവനന്തപുരത്തേയ്ക്കു കൊണ്ടുപോയി. പള്ളിമണ്‍ ഇളവൂരില്‍ മരിച്ച ദേവനന്ദയുടെ ശരീരത്തിൽ മുറിവും ചതവുകളുമില്ല. പ്രാഥമിക പരിശോധനയില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളുമില്ല . പോസ്റ്റ്മോര്‍ട്ടം ഉടന്‍ നടത്തും. വീഡിയോയില്‍ ചിത്രീകരിക്കും.
ആറ്റിൽ തടയണ നിർമ്മിച്ചിരിക്കുന്നതിന് അപ്പുറത്തു നിന്നാണു മൃതദേഹം കണ്ടെത്തിയത്. ഇവിടേക്ക് ഒഴുകിപ്പോകാൻ സാധ്യതയുണ്ടോയെന്നും മൃതദേഹം പിന്നീട് ഇവിടെ കൊണ്ടിട്ടതാണോയെന്നും പോലീസ് അന്വേഷിക്കുന്നു. വീടിന് 500 മീറ്റർ അകലെ നിന്നാണു മൃതദേഹം കണ്ടത്. ഈ ഭാഗത്തു ദേവനന്ദ വരാറില്ല. മൃതദേഹം കണ്ട സ്ഥലം വിജനമായ പ്രദേശമാണ്. ആറ്റിനു തീരത്തു കാടും റബർ മരങ്ങളുമാണ്.





























