അര്‍ച്ചന മുതല്‍ അരവണ വരെ വില കൂട്ടും ; പണം കണ്ടെത്താന്‍ മറ്റു മാര്‍ഗമില്ലെന്ന് ദേവസ്വം ബോര്‍ഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പണം കണ്ടെത്താന്‍ ക്ഷേത്രങ്ങളിലെ നിത്യോപയോഗത്തിനുളളതല്ലാത്ത പാത്രങ്ങള്‍ ഉള്‍പ്പടെ വില്‍ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് വഴിപാടുകളുടെ നിരക്ക് വര്‍ധന. അര്‍ച്ചന മുതല്‍ ശബരിമലയിലെ പ്രധാന വഴിപാടുകളായ അപ്പത്തിന്റെയും അരവണയുടെയും വരെ നിരക്ക് ഉയര്‍ത്തും. അരവണയുടേത് എണ്‍പത് രൂപയില്‍ നിന്നും നൂറായും അപ്പത്തിന്റേത് മുപ്പത്തിയഞ്ചില്‍ നിന്നു അന്‍പതായും കൂടും. എല്ലാ വഴിപാടുകളുടെയും നിരക്ക് ശരാശരി അഞ്ചു രൂപമുതല്‍ ഇരുപതു രൂപവരെ വര്‍ധിപ്പിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം.

നിരക്ക് വര്‍ധനെയപ്പറ്റി പഠിക്കാന്‍ നിയോഗിച്ച ദേവസ്വം കമ്മിഷണര്‍ അധ്യക്ഷനായ കമ്മിറ്റിയുടെതാണ് ശുപാര്‍ശകള്‍. ഹൈക്കോടതിയുടെ അംഗീകാരം ലഭിച്ചാല്‍ നിരക്ക് വര്‍ധന ഉടന്‍ പ്രാബല്യത്തിലാകും. മണ്ഡലകാലത്ത് ശബരിമലയില്‍ നിന്നു ലഭിക്കുന്ന പണമായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രധാന വരുമാനം.

എന്നാല്‍ യുവതിപ്രവേശന വിവാദങ്ങളും കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ മണ്ഡലകാലങ്ങളില്‍ കാര്യമായ വരുമാനം ലഭിച്ചില്ല. മാസ പൂജ സമയയത്തും മുന്‍വര്‍ഷങ്ങളിലേത് പോലെ ഭക്തര്‍ എത്തുന്നില്ല. അതുകൊണ്ടാണ് മറ്റു രീതികളില്‍ പണം കണ്ടെത്തുന്നതെന്ന് ദേവസ്വം ബോര്‍ഡിന്റെ വാദം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....