കാലവര്‍ഷം കനത്തു പെയ്‌ത കഴിഞ്ഞ മാസം ജില്ലയില്‍ നേരിട്ടത്‌ 1.75 കോടി രൂപയുടെ കാര്‍ഷിക നഷ്‌ടം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാലവര്‍ഷം കനത്തു പെയ്‌ത കഴിഞ്ഞ മാസം ജില്ലയില്‍ നേരിട്ടത്‌ 1.75 കോടി രൂപയുടെ കാര്‍ഷിക നഷ്‌ടം. ഏത്തവാഴ, പച്ചക്കറി എന്നിവയ്‌ക്കാണ്‌ നഷ്‌ടം ഏറെയുണ്ടായത്‌. ഓണം വിപണി ലക്ഷ്യമിട്ടു കൃഷി ചെയ്‌തിരുന്ന ഏത്തവാഴയാണ്‌ നശിച്ചവയില്‍ ഏറെയും. മേയിലുണ്ടായ വേനല്‍മഴയിലും ഏത്തവാഴയ്‌ക്കു വ്യാപക നഷ്‌ടം നേരിട്ടു. വേനലിനെ പ്രതിരോധിച്ചു വളര്‍ത്തിയെടുത്ത പച്ചക്കറിയും വ്യാപകമായി നശിച്ചു. മഴയും കാറ്റും മൂലമുള്ള നഷ്‌ടമാണ്‌ ഏറെയും. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 130.35 ഹെക്‌ടറില്‍ കൃഷിനാശമുണ്ടായെന്നാണ്‌ പ്രാഥമിക കണക്ക്‌. ആയിരത്തിലധികം കര്‍ഷകര്‍ കൃഷിഭവനുകള്‍ മുഖേന നഷ്‌ടം രേഖപ്പെടുത്തിയിട്ടുണ്ട്‌. കുലച്ചതും കുലയ്‌ക്കാത്തതുമായ 30,000 ല്‍പരം ഏത്തവാഴകള്‍ നശിച്ചു. കോന്നി, ഏനാത്ത്‌, നെടുമ്പ്രം, ഇരവിപേരൂര്‍, പ്രമാടം, പന്തളം തെക്കേക്കര, ചെന്നീര്‍ക്കര ഭാഗങ്ങളില്‍ ഏത്തവാഴ കര്‍ഷകര്‍ക്കു നഷ്‌ടമുണ്ടായി.

കാറ്റില്‍ ഒടിഞ്ഞുവീണാണ്‌ ഏത്തവാഴ അധികവും നഷ്‌ടപ്പെട്ടത്‌. വിപണിയില്‍ മെച്ചപ്പെട്ട വിലയുണ്ടായിരുന്ന സമയത്ത്‌ വിളവെത്താറായ കുലകള്‍ നഷ്‌ടമായതും വന്‍ തിരിച്ചടിയായി. 21000 ലേറെ കുലയ്‌ക്കാത്ത വാഴകള്‍ നശിച്ചതില്‍ 42.48 ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. 10620 കുലച്ച വാഴകള്‍ നശിച്ചതില്‍ 1.26 കോടി രൂപയും നഷ്‌ടം കണക്കാക്കുന്നു. 0.08 ഹെക്‌ടറിലാണ്‌ പച്ചക്കറി കൃഷി നശിച്ചത്‌. നാല്‌ ഹെക്‌ടറോളം സ്‌ഥലത്ത്‌ എള്ള്‌ കൃഷി നഷ്‌ടപ്പെട്ടു. മരച്ചീനി, തെങ്ങ്‌ തുടങ്ങിയവയ്‌ക്കും നാശമുണ്ടായി. ഏനാത്ത്‌, ഏഴംകുളം ഭാഗങ്ങളില്‍ വെറ്റില കൃഷിക്കും നാശം നേരിട്ടിരുന്നു. വേനല്‍ക്കാല കെടുതിയും പിന്നാലെ എത്തിയ മഴയും കര്‍ഷകര്‍ക്ക്‌ ഇരുട്ടടിയായിരുന്നു. ഏത്തവാഴ ഏറെ പ്രതീക്ഷയോടെയാണ്‌ കൃഷി ചെയ്‌തതെങ്കിലും വേനലില്‍ പലയിടത്തും ഇവയ്‌ക്കു നഷ്‌ടമുണ്ടായി.

വെള്ളം ലഭിക്കാതെ ഏത്തവാഴ പലയിടത്തും കരിഞ്ഞു വീണു. പിണ്ടി പഴുത്ത്‌ ഒടിഞ്ഞു വീഴുകയും പതിവായി. വാഴക്കുലകള്‍ കരിഞ്ഞുണങ്ങിയും നഷ്‌ടമുണ്ടായി. കാലാവസ്‌ഥയില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളും വന്യമൃഗ ശല്യവും കാരണം ഏറെ ബുദ്ധിമുട്ടിലായത്‌ ഏത്തവാഴ കര്‍ഷകരാണ്‌. പാട്ടത്തിനു ഭൂമിയെടുത്തും മറ്റും കൃഷി നടത്തിയവരാണേറെയും. ബാങ്ക്‌ വായ്‌പയെടുത്ത്‌ കൃഷി ചെയ്‌തവരുമുണ്ട്‌. ഒടിഞ്ഞു വീഴുന്ന കുലച്ച വാഴയ്‌ക്ക് 300 രൂപയാണ്‌ വിള ഇന്‍ഷുറന്‍സില്‍ നഷ്‌ടപരിഹാരം ലഭിക്കുക. കര്‍ഷകരില്‍ നല്ലൊരു പങ്കു വിള ഇന്‍ഷുറന്‍സ്‌ പദ്ധതിയില്‍ ചേര്‍ന്നവരല്ല. അപേക്ഷിച്ച്‌ ഒന്നര വര്‍ഷം കഴിഞ്ഞാണ്‌ പലപ്പോഴും നഷ്‌ടപരിഹാരം ലഭിക്കുക. ഇക്കൊല്ലം മാര്‍ച്ച്‌ 31 വരെയുള്ള ബില്ലുകള്‍ പാസായിട്ടുണ്ടെന്ന്‌ കൃഷിവകുപ്പ്‌ പറയുന്നു. നഷ്‌ടപരിഹാരത്തിനുള്ള അപേക്ഷകളില്‍ 67.45 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്‌.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്ന് എം സ്വരാജ്

0
കോഴിക്കോട്: വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്ന് സിപിഎം നേതാവ് എം സ്വരാജ്. ഓരോ...

മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി

0
പാലക്കാട്: പാലക്കാട് വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ നാല് ദിവസമായി...

വിദ്യാർത്ഥിനിയുടെ കൈ അടിച്ച് പൊട്ടിച്ച അധ്യാപകന് സസ്പെൻഷൻ ; രക്ഷിതാക്കൾ നൽകിയ പരാതിയിൽ സ്കൂളിന്‍റെ...

0
മലപ്പുറം: അധ്യാപകന്‍റെ അടിയേറ്റ് വിദ്യാർത്ഥിയുടെ കൈ പൊട്ടിയ സംഭവത്തില്‍ അധ്യാപകനെ സസ്പെൻഡ്...

ക്ഷേത്രത്തിൽ പൂവേതെന്ന് തീരുമാനിക്കുന്നതും കോടതി, ഭക്തർക്ക് റോളില്ല ; കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി...

0
തൃശൂർ: കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ മുരളീധരൻ രം​ഗത്ത്. എല്ലാത്തിനും കോടതിയുടെ...