മാനസിക അസ്വാസ്ഥ്യമുള്ള പതിനാലുകാരിയോട് ഡോക്ടറുടെ കണ്ണില്ലാ ക്രൂരത ; കൈക്കൂലി നൽകിയത് കുറഞ്ഞുപോയെന്ന് പറഞ്ഞ് കുട്ടിയുടെ നേരെയാക്കിയ കാൽ വീണ്ടും ഒടിച്ചു

For full experience, Download our mobile application:
Get it on Google Play

മുസാഫർനഗർ : കാലിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം പരിശോധനയ്‌ക്കെത്തിയ 14 വയസുകാരിയോട് ഡോക്ടറുടെ ക്രൂരത. കൈക്കൂലി നൽകാത്തതിന്റെ പേരിൽ കുട്ടിയുടെ ശരിയാക്കിയ കാൽ വീണ്ടും ഓടിച്ചു. മാനസിക അസ്വാസ്ഥ്യമുള്ള പെൺകുട്ടിക്ക് നേരെയായിരുന്നു ഡോക്ടറുടെ അതിക്രമം. ഉത്തർ പ്രദേശിലെ മുസാഫർനഗറിലുള്ള ഒരു സർക്കാർ ആശുപത്രിയിലെ ഡോക്ടർ ആണ് ഇത്തരത്തിൽ കുട്ടിയെ ആക്രമിച്ചത്. വിധവയായ കുട്ടിയുടെ അമ്മയോട് മകളെ ചികിൽസിക്കാൻ 25000 രൂപയായിരുന്നു ഡോക്ടർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. എന്നാൽ ഇത്രയും തുക നൽകാൻ കഴിയില്ലെന്ന് കുട്ടിയുടെ അമ്മ രേഷ്മ ഡോക്ടറെ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് ഡോക്ടർ കുട്ടിയുടെ കാൽ ഓടിച്ചത്. ശസ്ത്രക്രിയ നടത്തുന്നതിന് മുൻപായി കുട്ടിയുടെ അമ്മ 8000 രൂപയ്ക്ക് ഡോക്ടർക്ക് നൽകിയിരുന്നു. ഇതിന് പുറമെ കൈക്കൂലി നൽകാത്തതാണ് ഇത്തരമൊരു ക്ർരോരതയ്ക്ക് കാരണമെന്നാണ് വിവരം. ആവശ്യപ്പെട്ട കൈക്കൂലി നൽകാത്തതിനാലാണ് കുട്ടിയുടെ കാലിലെ പരിക്ക് ഡോക്ടർ ബോധപൂർവ്വം വഷളാക്കിയെന്നാണ് പെൺകുട്ടിയുടെ അമ്മ പറയുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി അവർ പോലീസിൽ പരാതി നൽകുകയും ചെയ്തു, സംഭവം അന്വേഷിക്കാൻ ഉത്തർപ്രദേശ് ആരോഗ്യ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. രേഷ്മയുടെ മകളായ പതിനാലുകാരിക്ക് ഏകദേശം ആറാഴ്ച മുമ്പ് ജില്ലാ ആശുപത്രിയിൽ വെച്ച് വലതുകാലിന് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. സർക്കാർ നിർദ്ദേശപ്രകാരം സൗജന്യമായി ചെയ്യേണ്ട ഈ ശസ്ത്രക്രിയയ്ക്കായി ആശുപത്രി ജീവനക്കാർ ഇവരോട് 25,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അത്രയും തുക നൽകാൻ സാമ്പത്തികമായി ശേഷിയില്ലാതിരുന്ന രേഷ്മ, ചികിൽസയ്ക്കായി ബുദ്ധിമുട്ടുകയും തുടർന്ന് സഹായത്തിനായി ജില്ലാ മജിസ്ട്രേറ്റിനെ സമീപിക്കുകയും ചെയ്തു. ജില്ലാ മജിസ്ട്രേറ്റിന്റെ ഇടപെടലിനെ തുടർന്ന് കുട്ടിക്ക് സൌജന്യ ചികിൽസ ഉറപ്പാക്കാൻ ചീഫ് മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. എങ്കിലും അധികാരികളുടെ ഉത്തരവ് മറികടന്നുകൊണ്ട് ആശുപത്രി ജീവനക്കാർ പണം ആവശ്യപ്പെടുന്നത് തുടരുകയും, ഒടുവിൽ 8,000 രൂപ വാങ്ങിയ ശേഷം ബാക്കി തുക പിന്നീട് നൽകിയാൽ മതിയെന്ന് അറിയിക്കുകയുമായിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിശോധനയ്‌ക്കായി കുട്ടിയുമായി ആശുപത്രിയിൽ എത്തിയ സമയത്താണ് പ്രശ്നം കൂടുതൽ വഷളായതും തർക്കമുണ്ടായതും. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ കുട്ടിയെ പരിശോധനയ്ക്കായി അകത്തേക്ക് വിളിക്കുകയും, പരിശോധനയ്ക്കിടയിൽ കുട്ടിയുടെ മുട്ട് ശക്തിയായി ബലപ്രയോഗത്തിലൂടെ മടക്കുകയും ചെയ്തു എന്ന് അമ്മ ആരോപിക്കുന്നു. ഈ സമയത്ത് കുട്ടി വേദന കൊണ്ട് നിലവിളിച്ചതായും ഒടിവുണ്ടാകുന്നത് പോലുള്ള ഒരു ശബ്ദം കേട്ടതായും രേഷ്മ പറയുന്നു. ഈ സംഭവത്തിന് ശേഷം കുട്ടിയുടെ കാലിന്റെ അവസ്ഥ കൂടുതൽ മോശമായി. ഇക്കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർ അത് തിരിഞ്ഞുപോലും നോക്കിയില്ലെന്നും രേഷ്മ ആരോപിച്ചു. ഡോക്ടറുടെ ആക്രമണത്തിന് ഇരയായ പതിനാലുകാരി മാനസിക വൈകല്യമുള്ള കുട്ടിയാണെന്നാണ് പ്രാദേശിക മാധ്യമങ്ങ പറയുന്നത്. തങ്ങൾക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് അമ്മ രേഷ്മ മകൾക്കൊപ്പം ജില്ലാ കളക്ടറേറ്റിൽ എത്തി ഔദ്യോഗികമായി പരാതി നൽകി. പരാതിയിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് അവരുടെ ആവശ്യം.
ടികൾ സ്വീകരിക്കുമെന്നും ചീഫ് മെഡിക്കൽ ഓഫീസർ വ്യക്തമാക്കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്ര മേൽക്കൂര വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു ; യുവാവിന് ദാരുണാന്ത്യം

0
തൃശൂർ: തൃശൂർ കുന്നംകുളത്ത് ക്ഷേത്ര മേൽക്കൂര വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു....

കോന്നി ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു

0
കോന്നി : ഗ്രാമപഞ്ചായത്തിന്റെയും കോന്നി കൃഷിഭവന്റെയും നേതൃത്വത്തിൽ നടന്ന ലോക പരിസ്‌ഥിതി...

ഡോ.എം.എസ്. സുനിലിന്റെ 379 – മത് സ്നേഹഭവനം ബിൻസിക്കും രണ്ട് മക്കൾക്കും

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത്...

ദിവസേന ചോര വീഴുന്ന കുമ്പഴ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ പത്തനംതിട്ട നഗരസഭ...

0
പത്തനംതിട്ട : കോന്നിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കോന്നി ഗ്രാമപഞ്ചായത്ത് മുന്‍ കയ്യെടുത്ത്...