കൽപറ്റ : പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ കോടതി ശിക്ഷിച്ച സർക്കാർ ഡോക്ടറെ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ എൽ.ഡി സ്ക്രീനിങ് ചുമതലയിൽനിന്ന് നീക്കി. വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധൻ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെയാണ് (36) ഡി.എം.ഒ ഡോ. പി. ദിനേഷ് കഴിഞ്ഞ രണ്ട്, മൂന്ന് തീയതികളിലെ ചുമതലയിൽനിന്ന് മാറ്റിയത്.
അതേസമയം, രണ്ടാം തീയതി ഉച്ചക്കാണ് ഉത്തരവിറങ്ങുന്നത്. എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന പഠനവൈകല്യമുള്ള വിദ്യാർഥികൾക്കുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ കോടതി ശിക്ഷിച്ച ഡോക്ടറെത്തന്നെ നിയമിച്ചതു സംബന്ധിച്ച് വാർത്ത നേരെത്തെ നൽകിയിരുന്നു.





























