കൊലക്കേസ് പ്രതിക്ക് വീട്ടുജോലി, മോഷണക്കുറ്റം ആരോപിച്ച് മർദ്ദനം : ഡിഐജിയെ ചുമതലയിൽ നിന്ന് നീക്കി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: കൊലക്കേസ് പ്രതിയെ വീട്ടുജോലി ചെയ്യിച്ചശേഷം മോഷണക്കുറ്റം ആരോപിച്ചു ക്രൂരമായി മർദിച്ച സംഭവത്തിൽ വെല്ലൂർ ജയിൽ ഡിഐജി രാജലക്ഷ്മിയെ ചുമതലകളിൽനിന്നു നീക്കി. ജീവപര്യന്തം തടവുകാരനായ കൃഷ്ണഗിരി സ്വദേശി ശിവകുമാറിനെ കൊണ്ടാണ് രാജലക്ഷ്മി വീട്ടുജോലി ചെയ്യിപ്പിച്ചത്. അതിനിടെ രാജലക്ഷ്മിയുടെ വീട്ടിൽനിന്ന് 4.25 ലക്ഷം രൂപയും ആഭരണങ്ങളും വെള്ളി ഉരുപ്പടികളും മോഷണം പോയി. ശിവകുമാറാണ് ഇതു മോഷ്ടിച്ചതെന്നും ഇയാൾ കുഴിച്ചിട്ട ആഭരണങ്ങൾ കണ്ടെത്തിയെന്നുമാണു ജയിൽ അധികൃതർ പറയുന്നത്.

തുടർന്ന് രാജലക്ഷ്മിയുടെ നിർദേശപ്രകാരം ജയിൽ ജീവനക്കാർ ശിവകുമാറിനെ ക്രൂരമായി മർദിച്ചു. പിന്നീട് ശിവകുമാറിന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചതോടെ വെല്ലൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിനെ അന്വേഷണത്തിനു നിയോഗിക്കുകയുണ്ടായി. ഈ റിപ്പോർട്ട് പരിഗണിച്ച ഹൈക്കോടതി ക്രൈംബ്രാഞ്ചിനെ അന്വേഷണത്തിനു ചുമതലപ്പെടുത്തി. ഈ സംഘത്തിന്റെ അന്വേഷണത്തിനു പിന്നാലെയാണ് രാജലക്ഷ്മി ഉൾപ്പെടെ 14 പേർക്കെതിരെ 5 വകുപ്പുകൾ പ്രകാരം കേസെടുത്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ

0
കൊച്ചി : താരസംഘടനയായ അമ്മയിലെ നിലവിലെ പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിച്ച് നടൻ പൃഥ്വിരാജ്...

പോക്സോ കേസിൽ മദ്രസ അധ്യാപകൻ പിടിയിൽ

0
മലപ്പുറം: പോക്സോ കേസിൽ മദ്രസ അധ്യാപകൻ പിടിയിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി...

റോഡ് മുറിച്ചുകടക്കാനായി ഡിവൈഡറിനടുത്ത് കാത്തുനിന്ന സത്രീ കാറിടിച്ച് മരിച്ചു

0
കോഴിക്കോട്: ദേശീയ പാതയിൽ റോഡ് മുറിച്ചുകടക്കാനായി ഡിവൈഡറിനടുത്ത് കാത്തുനിന്ന സത്രീ കാറിടിച്ച്...

പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന വ്യോമാക്രമണത്തിൽ ആരുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് ഒരിക്കലും കണ്ടെത്താനായേക്കില്ലെന്ന് യുഎസ്...

0
വാഷിംഗ്ടൺ: ഇക്കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാൻ യുദ്ധത്തിന്റെ ആദ്യദിനത്തിൽ പെൺകുട്ടികളുടെ സ്കൂളിന്...