തിരുവനന്തപുരം : മാർക്ക് തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് പിരിച്ചുവിടാൻ കേരള സർവകലാശാല തീരുമാനിച്ചു. സെക്‌ഷൻ ഓഫിസർ വി.വിനോദിനെയാണ് പിരിച്ചുവിടാൻ സിൻഡിക്കേറ്റ് അനുമതി നൽകിയത്. ഡിഗ്രി വിദ്യാർഥികൾക്ക് തോറ്റവിഷയങ്ങളിൽ അധികമാർക്ക് നൽകി വിജയിപ്പിച്ചു എന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം.
ഇതിനായി വിദ്യാർഥികളിൽനിന്ന് ഇയാൾ പണം വാങ്ങിയതായും കണ്ടെത്തിയിരുന്നു. കമ്പ്യൂട്ടർ എൻട്രികളിൽ തിരിമറി നടത്തിയായിരുന്നു അധികമാർക്ക് രേഖപ്പെടുത്തിയത്.