ശ്രീനാരായണപുരം : അടൂർ ചൂരക്കോട് ശ്രീനാരായണപുരത്ത് കുടിവെള്ളക്ഷാമം രൂക്ഷം. എല്ലാ വർഷവും വേനൽക്കാലത്ത് കുടിവെള്ളക്ഷാമം ഉണ്ടാകാറുള്ള പ്രദേശമാണിവിടം. കിണറുകൾ മിക്കതും നേരത്തേ തന്നെ വറ്റിത്തുടങ്ങി. വെള്ളം കിട്ടാത്തതു സംബന്ധിച്ച് പരാതി പറയാൻ ജല അതോറിറ്റിയിലേക്ക് ഫോൺ വിളിച്ചാൽപോലും പലപ്പോഴും ആരും എടുക്കാറില്ല. എപ്പോഴെങ്കിലും എടുത്താൽ തന്നെ രണ്ടു ദിവസത്തിനുള്ളിൽ വെള്ളം എത്തുമെന്ന് പറഞ്ഞ് ഫോൺ വെയ്ക്കുകയാണ് പതിവ്. ജല അതോറിറ്റി പറയുന്ന തീയതി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞാലും വെള്ളമെത്തില്ലെന്നാണ് നാട്ടുകാരുടെ പരാതി. കുടിവെള്ളക്ഷാമം രൂക്ഷമായി നിൽക്കുന്ന സമയത്തും ജൽ ജീവൻ പദ്ധതി പ്രകാരമുള്ള കുടിവെള്ളവിതരണം നടത്താനായിട്ടില്ല.
ടാങ്കുകളുടെ നിർമാണം പോലും ഏറത്ത് ഗ്രാമപ്പഞ്ചായത്തിൽ തുടങ്ങിയില്ല. ടാങ്ക് പണിയാൻ കന്നിമല, മുരുകൻകുന്ന് ഭാഗങ്ങളിലാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇവിടെ ഒരു പ്രവർത്തനവും നടന്നിട്ടില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1