ലഹരിക്കേസ് : അനൂപിന് കേരളത്തിൽ സിനിമാ ബന്ധം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലഹരിമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണി മുഹമ്മദ് അനൂപിന് മലയാള സിനിമാ പ്രവര്‍ത്തകരുമായി  വളരെ അടുത്ത ബന്ധമെന്ന് കണ്ടെത്തി. കൊക്കെയ്ന്‍, എല്‍എസ്ഡി, എംഡിഎംഎ ലഹരിമരുന്നുകള്‍ അനൂപ് സംസ്ഥാനത്തേക്ക് കടത്തുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണു (എന്‍സിബി) കന്നഡ സീരിയല്‍ താരം ഡി.അനിഖ, പാലക്കാട് സ്വദേശി റിജോഷ് രവീന്ദ്രന്‍ എന്നിവര്‍ക്കൊപ്പം അനൂപിനെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലായിരുന്ന അനൂപ് പിന്നീട് ബംഗളുരുവിലേക്ക് കടക്കുകയായിരുന്നു. ബംഗളുരുവിലേക്ക് കളം മാറ്റാന്‍ അനൂപിനെ സഹായിച്ചത് രാഷ്ട്രീയ ഉന്നതന്റെ അടുത്ത ബന്ധുവും.

പിന്നീട് ബെംഗളൂരുവിലെത്തിയ അനൂപ് നിശാപാര്‍ട്ടികളില്‍ വിലകൂടിയ ലഹരി എത്തിച്ചിരുന്നു. രവീന്ദ്രനും ഇതിന് പങ്കാളിയായിരുന്നു. സ്വര്‍ണക്കടത്തിലേക്കു ലഹരി റാക്കറ്റിന്റെ കടന്നുവരവോടെയാണു നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്തു വിവരം കസ്റ്റംസിനു ചോര്‍ന്നു കിട്ടിയത്. ഇതേച്ചൊല്ലി ഇവര്‍ക്കിടയിലുണ്ടായ സ്പര്‍ധയാണ് അനൂപിന്റെയും കൂട്ടാളികളുടെയും ബംഗളൂരുവിലെ അറസ്റ്റിനു വഴിയൊരുക്കിയതും. കേസുമായി ബന്ധപ്പെട്ട് ചില കന്നഡ നടീ നടന്‍മാരെയും ഗായകരെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എന്‍സിബി. നടീ നടന്മാരുടെയും ഗായകരുടെയും വസതികളിലും ഫാം ഹൗസുകളിലും സംഘം ലഹരിമരുന്ന് എത്തിച്ചിരുന്നതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...