പരിസ്ഥിതിലോലമേഖല ; സംസ്ഥാനത്തുണ്ടായത് കടുത്ത ആശയക്കുഴപ്പവും കാലതാമസവും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സംസ്ഥാനത്തെ വന്യജീവിസങ്കേതങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി ചുറ്റുമുള്ള പ്രദേശത്തെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നതിൽ ആശയക്കുഴപ്പവും കാലതാമസവും ഉണ്ടായിട്ടുണ്ട്. 12 വർഷം നീണ്ട ചർച്ചയിൽ അന്തിമ തീരുമാനമായിട്ടില്ല. കരട് വിജ്ഞാപനം നിരവധി തവണ പുറപ്പെടുവിച്ചിട്ടുണ്ട്. പിന്നീട് കാലാവധി നീട്ടുകയും ചെയ്തു.

കേരളത്തിൽ 24 സംരക്ഷിത വനമേഖലകളുണ്ട്. 21 ഇടങ്ങളിലാണ് കരട് വിജ്ഞാപനം വന്നത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുമ്പോഴാണ് ഒരു കിലോമീറ്റർ പരിധി നിശ്ചയിച്ച് സുപ്രീം കോടതി ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്. 2011 ഫെബ്രുവരി 9 ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ നിരോധനത്തിന്റെയും നിയന്ത്രണത്തിന്റെയും അടിസ്ഥാന രേഖയായി പരിഗണിക്കും.

നിലവിൽ ഒരു കിലോമീറ്ററിലധികം സെൻസിറ്റീവ് സോണായി പ്രഖ്യാപിച്ചിരിക്കുന്നിടത്ത് ഇത് തുടരും. മറ്റ് സ്ഥലങ്ങളിൽ, 10 കിലോമീറ്റർ വരെ താൽക്കാലികമായി ലോലമായ മേഖലയാണ്. ഇതിൽ മാറ്റങ്ങൾ വരുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര കമ്മിറ്റിയെ സമീപിക്കാം. ഇവരുടെ റിപ്പോർട്ട് സുപ്രീം കോടതി പരിഗണിച്ച് അന്തിമ തീരുമാനമെടുക്കും. അതുവരെ മലയോര മേഖലയുടെ വലിയൊരു ഭാഗം അതിലോലമായ അവസ്ഥയിൽ തുടരും. തീരുമാനങ്ങൾ വൈകുന്നത് കാരണം ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...