Friday, May 3, 2024 8:20 pm

തടിയൂരാന്‍ പാടുപെടും : ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റo

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനൂപ് മുഹമ്മദിനെ മറയാക്കി നീക്കങ്ങള്‍ നടത്തിയത് ബിനീഷ് കോടിയേരിയെന്ന് എന്‍ഫോഴ്സ്മെന്റ്. മയക്കുമരുന്ന് കേസില്‍ പിടിയിലായ മുഹമ്മദ് അനൂപിനെ ബിനാമിയാക്കി കമ്പനികള്‍ തുടങ്ങിയത് ബിനീഷ് കോടിയേരിയാണ്. ഈ ബിസിനസ് മറയാക്കി ബിനീഷ് കള്ളപണം വെളുപ്പിച്ചുവെന്നും എന്‍ഫോഴ്സ്മെന്റ് കണ്ടെത്തി.

കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകള്‍ ചേര്‍ത്താണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. വിവിധ അക്കൗണ്ടുകളില്‍ നിന്നായി നിരവധി തവണ അനൂപിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയതായി ഇഡി കണ്ടെത്തി. ഈ അക്കൗണ്ടുകളില്‍ പലതും ഇപ്പോള്‍ സജീവമല്ല.

അനൂപ് മുഹമ്മദിന്റെ ഷെല്‍ കമ്പനികളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. 2015 ല്‍ തുടങ്ങിയ ബി കാപിറ്റലും എവിജെ ഹോസ്പിറ്റാലിറ്റീസും അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നുണ്ട്. കടലാസ് കമ്പനികള്‍ തുടങ്ങി, മയക്കുമരുന്ന് കച്ചവടത്തിന് മറയാക്കിയതായി എന്‍ഫോഴ്സ്മെന്റ് സംശയിക്കുന്നു. 2015ല്‍ രജിസ്റ്റര്‍ ചെയ്ത ബി ക്യാപിറ്റല്‍സ് 2018ല്‍ പൂട്ടിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ തുടങ്ങിയ എവിജെ ഹോസ്പിറ്റാലിറ്റീസ് എന്ന സ്ഥാപനം മെയ് മാസത്തില്‍ പൂട്ടിയിരുന്നു. അനൂപിന്റെ അക്കൗണ്ടിലേക്ക് വന്ന പണത്തെ കുറിച്ചും ബെംഗളൂരുവില്‍ ബിനീഷ് തുടങ്ങിയ കമ്പനികളെ കുറിച്ചും ഇഡി അന്വേഷിക്കും.

അതേസമയം സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചതായാണ് വിവരം. ബിനീഷിനെ വിത്സണ്‍ ഗാര്‍ഡന്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഓഫീസിലെത്തിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യലില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച്‌ ബിനീഷിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. കസ്റ്റഡി അവസാനിക്കുന്ന ദിവസം വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. പോലീസ് സ്റ്റേഷനിലായിരുന്നു ബിനീഷ് ഇന്നലെ രാത്രി ചെലവഴിച്ചത്. മയക്കുമരുന്ന് കേസ് ആദ്യം രജിസ്റ്റര്‍ ചെയ്ത നാര്‍ക്കോട്ടിക്ക്സ് കണ്ട്രോള്‍ ബ്യൂറോയും ഇന്ന് എന്‍ഫോഴ്സ്മെന്റില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു : രണ്ട് മരണം ; 12 പേര്‍ക്ക്...

0
തൃശൂര്‍: തൃപ്രയാര്‍ റോഡില്‍ മുത്തുള്ളിയാലില്‍ ജീപ്പ് സ്വകാര്യബസില്‍ ഇടിച്ച് ജീപ്പില്‍ സഞ്ചരിച്ച...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
പൂന്തോട്ട പരിപാലനം:ക്വട്ടേഷന്‍ ക്ഷണിച്ചു സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള പത്തനംതിട്ട സര്‍ക്കാര്‍ അതിഥി...

ഉഷ്ണ തരംഗം : റേഷന്‍ കട സമയത്തില്‍ മാറ്റം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വര്‍ധിച്ചതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന...

നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവം ; കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി

0
കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം...