എൽദോസ് കുന്നപ്പിള്ളിക്ക് തിരിച്ചടിയായി കോടതി വിധി ; പിടികൂടാന്‍ പോലീസും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യുവതിയെ പീഡിപ്പിച്ച കേസിൽ എൽഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് തിരിച്ചടിയായി കോടതി വിധി കൂടി എത്തിയതോടെ അദ്ദേഹത്തെ പിടികൂടാൻ രംഗത്തിറങ്ങി പോലീസ്. കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി വിധി പറയാൻ മാറ്റിയതോടെയാണ് എംഎൽഎയെ കണ്ടെത്താൻ പോലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചത്. ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ അനിൽകുമാറിൻ്റെ നേതൃത്വത്തിൽ മൂന്ന് ടീമുകളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്. യുവതിയെ മർദ്ദിച്ച സംഭവത്തിൽ മൊഴി രേഖപ്പെടുത്താൻ എംഎൽഎയുടെ ഡ്രൈവർക്കും പിഎയ്ക്കും നോട്ടീസ് നൽകിയിരിക്കുകയാണ്.

ഇവർക്ക് കേസിൽ പങ്കുണ്ടെങ്കിൽ ഇവരെയും പ്രതിചേർക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ഇതിനിടെ എംഎൽഎ കോവളത്തെ ഹോട്ടലിൽ എത്തി അന്വേഷണ സംഘം ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിൻ്റെ നടപടി. മൊഴിയെടുക്കലിനു ശേഷം മഹസറും തയ്യാറാക്കി. സംഭവദിവസം യുവതിയും എംഎൽഎയും ഹോട്ടലിൽ എത്തിയതിൻ്റെ ദൃശ്യങ്ങൾ സിസി ടിവി കാമറകളിൽനിന്ന് ശേഖരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. അതേസമയം പെരുമ്പാവൂരിലെ പീഡനസ്ഥലത്ത് ഇന്ന് പരിശോധന നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

ഇതിനിടെ തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ചിലർ അപവാദ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യുവതി കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമ്മിഷണ‌ർക്ക് പരാതി നൽകി. സൈബർ സ്റ്റേഷനിൽ പരാതി നൽകിയതിനു പിന്നാലെയായിരുന്നു യുവതി സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകിയത്. മാത്രമല്ല കോവളം സിഐയായിരുന്ന പ്രൈജുവിനെതിരെയും പരാതി നൽകിയിട്ടുണ്ട്. കേസ് ഒത്തുതീർപ്പാക്കാൻ നിർബന്ധിച്ച സി.ഐ ഒരു ഓൺലൈൻ മാധ്യമത്തിൽ തന്‍റെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്.

ഇതിനിടെ എംഎൽഎയ്ക്ക് എതിരെയും പരാതി എത്തിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന എംഎൽഎ വാട്സാപ്പ് സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് കേസിലെ സാക്ഷിയായ യുവാവ് കൻ്റോൺമെൻ്റ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നേരത്തെ എല്‍ദോസ് കുന്നപ്പിള്ളി രംഗത്തെത്തിയിരുന്നു. പരാതിക്കാരിക്കെതിരെ രണ്ട് വാറണ്ടുകള്‍ ഉണ്ടെന്നും ഇവര്‍ നിരവധി കേസുകളിലെ പ്രതിയാണെന്നും എംഎല്‍എ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയില്‍ പറഞ്ഞിരുന്നു. ഒരു സിഐക്കും എസ്‌ഐക്കുമെതിരെ വ്യാജ പരാതി ഉന്നയിച്ച ആളാണ് പരാതിക്കാരിയെന്നും എല്‍ദോസിനായി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...