ഡല്‍ഹി: പടിഞ്ഞാറൻ യു.പി.യിലെ മുസാഫർനഗർ ലോക്‌സഭാമണ്ഡലത്തിൽ മുൻകേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്റെ തോൽവിയെച്ചൊല്ലി ബി.ജെ.പി.യിൽ തുറന്ന യുദ്ധം. ഒന്നാംഘട്ടം വോട്ടെടുപ്പിനിടയിൽ സിറ്റിങ് എം.പി.യും ബി.ജെ.പി. സ്ഥാനാർഥിയുമായിരുന്ന ബല്യാനും മുൻ സർധാന എം.എൽ.എ.യും ബി.ജെ.പി.യിലെ താക്കൂർവിഭാഗം നേതാവുമായ സംഗീത് സോമും തമ്മിലാരംഭിച്ച വാക്പോര് തുടരുകയാണ്. ഏറ്റുമുട്ടൽ താക്കൂർ-ജാട്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിലേക്കും നീളുന്നുണ്ട്. 2013-ലെ മുസാഫർനഗർ കലാപത്തിൽ കുറ്റാരോപിതരായ ബല്യാനും സംഗീത് സോമും മീററ്റ്, മുസാഫർനഗർ മേഖലയിലെ ബി.ജെ.പി.യുടെ പ്രധാന മുഖങ്ങളാണ്. സംഗീത് സോമാണ് തന്റെ പരാജയത്തിന് കാരണമെന്നും നടപടിവേണമെന്നും ബല്യാൻ പാർട്ടിനേതൃത്വത്തോട് ആവശ്യപ്പട്ടു. എന്നാൽ, പരാജയത്തിനു കാരണം താനല്ലെന്നും തനിക്ക് ചുമതലയുണ്ടായിരുന്ന സർധാന മേഖലയിൽ ബല്യാൻ കാര്യമായി വോട്ടുനേടിയിട്ടുണ്ടെന്നും സംഗാത് മറുപടി നൽകി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























