സ്മാര്‍ട്ടാകേണ്ടത് വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍ മാത്രമല്ല , അവിടുത്തെ ഉദ്യോഗസ്ഥര്‍ കൂടിയാണെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്മാര്‍ട്ടാകേണ്ടത് വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍ മാത്രമല്ല അവിടുത്തെ ഉദ്യോഗസ്ഥര്‍ കൂടിയാണെന്ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ആധുനിക സൗകര്യങ്ങളോടുകൂടിയ ഏനാത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ സൗകര്യങ്ങളോടുംകൂടിയ ഓഫീസിലിരുന്നു സംതൃപ്തമായ മനസോടെ ജീവനക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ജനങ്ങളെക്കൂടി സംതൃപ്തരാക്കാന്‍ കഴിയും എന്ന വിശ്വാസമാണു സര്‍ക്കാരിനുള്ളത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ യഥാവിധി യഥാസമയം പരിഹരിക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ നയം. ആ നയം നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം എല്ലാ നിലയിലുള്ള ഉദ്യോഗസ്ഥര്‍ക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രശ്നത്തില്‍ പരിഹാരമുണ്ടാക്കുന്നതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ജനസൗഹൃദപരമായ സമീപനം സ്വീകരിക്കണം. ജനങ്ങള്‍ക്കു സേവനം നല്‍കാനുള്ള ബാധ്യത ഉണ്ടെന്ന പൂര്‍ണ്ണബോധ്യത്തോടെ വേണം വില്ലേജുകളിലെ ജീവനക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. ഈ പ്രവര്‍ത്തികളുടെ അടിസ്ഥാനത്തിലാകും ജനങ്ങള്‍ സര്‍ക്കാരിനെ വിലയിരുത്തുക.

കേരളത്തിലെ 1664 വില്ലേജുകളില്‍ 270 സ്ഥലങ്ങളില്‍ ചുറ്റുമതിലും 230 സ്ഥലങ്ങളില്‍ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കുകയും മറ്റു 230 കെട്ടിടങ്ങളില്‍ ഒരു അധിക മുറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമായി 700ല്‍ പരം ഓഫീസുകള്‍ നന്നാക്കിയെടുക്കാന്‍ ഈ സര്‍ക്കാരിനു സാധിച്ചു. കൂടാതെ 146 സ്മാര്‍ട്ട് വില്ലേജുകള്‍ നേരത്തെയും റീബില്‍ഡ് കേരള പദ്ധതിയിലൂടെ 70 പുതിയ വില്ലേജ് ഓഫീസുകള്‍ക്കുമുള്ള നടപടികള്‍ സ്വീകരിച്ചു. അതില്‍ ഏനാത്ത് ഉള്‍പ്പെടെ പൂര്‍ത്തീകരിക്കാനായെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായി പഴയ മാര്‍ക്കറ്റ് ജംഗ്ഷനു സമീപമാണു സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരം നിര്‍മ്മിച്ചിട്ടുള്ളത്.

ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് സ്വാഗതം പറഞ്ഞു. എ.ഡി.എം അലക്‌സ് പി.തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാപ്രഭ, ജില്ലാ പഞ്ചായത്ത് അംഗം ബി.സതികുമാരി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, ഏഴംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി ഹരികുമാര്‍, അടൂര്‍ തഹസില്‍ദാര്‍ ബീന എസ് ഹനീഫ്, ഏഴംകുളം ഗ്രാമ പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എ.പി ജയന്‍, മണ്ണടി പരമേശ്വരന്‍, ബി. ജോണ്‍ കുട്ടി, അനില്‍ ഏനാത്ത് തുടങ്ങിയവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...