തിരുവനന്തപുരം : ബി.ജെ.പി നേതാവും കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ച തിരഞ്ഞെടുപ്പ് ദിവസം ഇ.പി ജയരാജൻ പരസ്യമായി സ്ഥിരീകരിച്ചത് പോളിംഗ് ശതമാനം കുറയാൻ ഒരു കാരണമായെന്ന് സി.പി.എം വിലയിരുത്തൽ. ബി.ജെ.പിയിലേക്ക് ചേക്കേറാൻ കോൺഗ്രസ് നേതാക്കൾ കാത്തുനിൽക്കുകയാണെന്നും ബി.ജെ.പിയെ എതിർക്കാൻ സി.പി.എം മാത്രമേ ഉള്ളൂ എന്നുമാണ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുഖ്യ പ്രചാരണ വിഷയമാക്കിയത്. എന്നാൽ മുന്നണി കൺവീനർ തന്നെ താൻ ബി.ജെ.പി ഉന്നത നേതാവുമായി ചർച്ച നടത്തിയെന്ന് തിരഞ്ഞെടുപ്പ് ദിവസം രാവിലെ മാദ്ധ്യമങ്ങളോട് സമ്മതിച്ചത് നിഷ്പക്ഷ വോട്ടുകളിൽ ഇടിവുണ്ടാക്കി. എന്തിന് വോട്ടുചെയ്യണമെന്ന ചിന്ത ജനങ്ങളിലുണ്ടാക്കി. അതാണ് പോളിംഗ് ശതമാനം 2019ലേക്കാൾ കാര്യമായി കുറയാൻ വഴിയൊരുക്കിയ ഒരു കാരണം-സി.പി.എം വിലയിരുത്തുന്നു.
ഇ.പി.ജയരാജന്റെ വെളിപ്പെടുത്തൽ തിരഞ്ഞെടുപ്പിൽ മുന്നണിയുടെ ജയപ്രതീക്ഷകളെയും കാര്യമായി ബാധിച്ചു. തിരുവനന്തപുരത്ത് തീരദേശ, മുസ്ലീം മേഖലകളിൽ വൻതോതിൽ പോളിംഗ് കുറഞ്ഞു. ഇത് ബി.ജെ.പിക്കായിരിക്കും സഹായകമാവുകയെന്നാണ് വിലയിരുത്തൽ. തീരദേശ മേഖലയിലെ മൃഗീയ ഭൂരിപക്ഷം കൊണ്ടാണ് ബി.ജെ.പി ഇവിടെ ജയിക്കാതിരിക്കുന്നതും മൂന്നു ടേമുകളിൽ ശശിതരൂർ ജയിച്ചു കയറുന്നതും. ഇത്തവണ ശശിതരൂരിനെതിരേ തീരദേശത്തടക്കം എതിർപ്പ് പ്രകടമായിരുന്നു. അതിനാൽ വോട്ടുകൾ പന്ന്യൻ രവീന്ദ്രന് ലഭിക്കേണ്ടതായിരുന്നു. എന്നാൽ ഇ.പി ജയരാജന്റെ ബി.ജെ.പി ചർച്ചയെന്ന പ്രസ്താവന വന്നതോടെ തീരദേശ മേഖലയിലെ ജനങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നെന്നാണ് വിലയിരുത്തൽ. ജയരാജന്റെ പ്രസ്താവന പോളിംഗ് ദിവസം വേണ്ടിയിരുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചത് ഈ സാഹചര്യത്തിലാണ്. ജയരാജൻ വിഷയം സി.പി.എമ്മിന്റെ ആഭ്യന്തര പ്രശ്നം മാത്രമല്ല. മുന്നണിയുടെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിക്കും. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സി.പി.എം സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
തെറ്റു തിരുത്താൻ ആർജ്ജവമുള്ള പാർട്ടിയാണ് സി.പി.എം – ജയരാജനെ മുന്നണി കൺവീനർ സ്ഥാനത്തു നിന്ന് മാറ്റുമെന്ന പ്രതീക്ഷിയിലാണ് സി.പി.ഐയുടെ ഈ വിമർശനം. ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നുണ്ട്. തിരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ടയെങ്കിലും ജയരാജൻ വിവാദവും പരിഗണിക്കും. ജയരാജനോട് വിശദീകരണം തേടുകയല്ലാതെ മറ്റ് നടപടികളിലേക്കൊന്നും തത്കാലം കടക്കാനിടയില്ല. ജയരാജന്റെ തുറന്നു പറച്ചിൽ മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചുവെന്ന ബിനോയ് വിശ്വത്തിന്റെ വിമർശനവും സി.പി.എം ചർച്ച ചെയ്യും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033