കോഴിക്കോട്: പൊള്ളുന്ന വേനലിലും അവധിക്കാലം ആഘോഷമാക്കാന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്നത് ആയിരങ്ങള്‍. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ കോഴിക്കോട് ബീച്ച്, സരോവരം, മാനാഞ്ചിറ, കടലുണ്ടി, ബേപ്പൂര്‍, കാപ്പാട് എന്നിവിടങ്ങളിലെല്ലാം രാവിലെ മുതലെ ആളുകളെത്തുകയാണ്. അവധി ദിവസങ്ങളില്‍ മറ്റു ജില്ലകളില്‍ നിന്നടക്കം നൂറുകണക്കിനാളുകളാണ് നഗരത്തിലെ വിനോദ കേന്ദ്രങ്ങളിലെത്തുന്നത്. കനത്ത ചൂടില്‍ വീട്ടിലിരിക്കുന്നതിനേക്കാള്‍ നല്ലത് കടല്‍ക്കാറ്റും തണലും ആസ്വദിക്കുന്നതാണെന്ന് സഞ്ചാരികള്‍ പറയുന്നു. ചൂടില്‍ നിന്ന് രക്ഷ നേടാന്‍ ബീച്ചും മാനാഞ്ചിറ മൈതാനിയുമാണ് ആളുകള്‍ കൂടുതലായി തെരഞ്ഞെടുക്കുന്നത്. അതി രാവിലെ ബീച്ചിലെത്തുന്നവര്‍ കടലിലിറങ്ങി കളിച്ചും കുളിച്ചുമാണ് ചൂടിനോട് പൊരുതുന്നത്. സന്ദര്‍ശകരെ കാത്ത് സൗത്ത് ബീച്ചില്‍ റിമോട്ട് വണ്ടികളും കുതിര സവാരിയും ഒട്ടക സവാരിയും സജ്ജമാണ്. കൂടാതെ ബീച്ചിലെത്തുന്നവര്‍ക്ക് ചൂടില്‍ നിന്ന് രക്ഷ നേടാനായി ശീതള പാനീയങ്ങളുടെ വില്‍പ്പനയും സജീവമാണ്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.