തൊടുപുഴ: വെള്ളിയാഴ്ച അർദ്ധരാത്രിയിലും ശരിയാഴ്ച പുലർച്ചെയുമുണ്ടായ ശക്തമായ മഴയെത്തുടർന്ന് ഇടുക്കിയിൽ വൻ നാശനഷ്ടം. ജില്ലയിൽ രണ്ടുപേരുടെ മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുടയത്തൂർ അടൂർ മലയിലുണ്ടായ ഉരുൾപൊട്ടലിൽ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി മരിച്ചു. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) മരിച്ചു. അതേസമയം, മഴ ശക്തമായ സാഹചര്യത്തിൽ ജില്ലയിൽ ഇന്ന് (ഓഗസ്റ്റ് 1, ശനി) റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ഉപ്പുതറയിൽ പോലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം. പോലീസ് ഉദ്യോഗസ്ഥൻ വാഹനം നിർത്തി ഇറങ്ങിയാൽ വലിയ അപകടമാണ് ഒഴിവായത്. ആർക്കും പരിക്കില്ല. ഇടുക്കി ഏലപ്പാറ ചെമ്മണ്ണ് ഭാഗത്ത് വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു. കോട്ടയം ഈരാറ്റുപേട്ട– വാഗമണ്ണിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതതടസ്സവും ഉണ്ടായി. തൊടുപുഴ റോഡിലും ടൗണിലും വെള്ളക്കെട്ടുണ്ടായി. ജില്ലയിൽ പലയിടത്തും ഇത്തരത്തിൽ അപകട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1



























